- 1 അല്ലാഹുവിലുള്ള വിശ്വാസം
നാം നിവസിക്കുന്ന ഭൂമി,വിശാലവിസ്തൃതമായ ആകാശം,സൂര്യൻ,ചന്ദ്രൻ ,കോടാനുക്കോടി നക്ഷത്രങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഭീമാകാരമായ അതീവ ബ്രഹത്തായ ഈ പ്രപഞ്ചം ഒരു കാലത്ത് ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.എല്ലാവരും അത് അംഗീകരിക്കുന്നുണ്ട്.
ഒരു കാലത്ത് ഇവിടം തികഞ്ഞ ശൂന്യത ആയിരുന്നു.തികഞ്ഞ ശൂന്യതയിൽ നിന്ന് ഒരു മുൻ മാതൃകയും ഇല്ലാതെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ഒരു മഹാ ശക്തി ഉണ്ട്.ആ മഹാ ശക്തിയെ നാം അല്ലാഹു എന്ന് വിളിക്കുന്നു.
അല്ലാഹു ഏകനാണ്.സത്തയിലോ ഗുണത്തിലോ പ്രവർത്തനങ്ങളിലോ അവന് തുല്യമായി ആരും തന്നെ ഇല്ല.ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടിയിലോ സംരക്ഷണത്തിലോ സംഹാരത്തിലോ അവന് ഒരു പങ്കാളിയുമില്ല.അല്ലാഹു സർവ ശക്തനാണ്.ചെറുതോ വലുതോ രഹസ്യമോ ആയ ഒരു കാര്യവും അവൻറെ അറിവിൽ നിന്നും വിട്ടു പോവുകയില്ല.അല്ലാഹു എല്ലാം കാണുന്നവനും കേള്ക്കുന്നവനുമാണ്.കാരുണ്യവാനും കരുണാ നിധിയുമാണ്.പാപങ്ങൾ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്.നീതിമാനും യുക്തിമാനുനുമാണ്.സൽകർമങ്ങൽക്ക് പ്രതിഫലം നലകുന്നവനും ധുഷ്കര്മാങ്ങൾക്ക് ശിക്ഷ നല്കുന്ന വനുമാണ്.പൂര്നതയുടെതായ എല്ലാ ഗുണങ്ങളുടെയും അധിപനും നൂനതയുടെതായ എല്ലാ ഗുണങ്ങളിൽ നിന്നും പരിശുധനുമാണ് അല്ലാഹു.അവന് മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല.
അല്ലാഹുവിൻ ഒരു കാര്യത്തിലും ഒരു തരത്തിലുമുള്ള പങ്കുകാരില്ലാത്തത് കൊണ്ട് നമ്മുടെ ആരാധനയും പ്രാർഥനയും എല്ലാം അർഹിക്കുന്നത് അവന് മാത്രമാണ്.അവനല്ലാതെ മറ്റാരെയും നാം ആരാധിക്കാനോ പ്രാർഥിക്കാനോ പാടുള്ളതല്ല .ഇങ്ങനെയെല്ലമാണ് നാം അല്ലാഹുവിൽ വിശ്വസിക്കേണ്ടത്.ഇങ്ങനെ വിശ്വസിചെങ്കിലെ നമ്മുടെ ഈമാൻ ശരിയാവുകയുള്ളൂ.നാം യഥാർത്ഥ മുസ്ലിംകളും മുഅമിനുകളും ആവുകയുള്ളൂ .
അല്ലാഹുവിന് "മലക്കുകള്‍ " എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം സൃഷ്ട്ടികള്‍ ഉണ്ട്.അവര്‍ മുഖേനയാണ് അല്ലാഹു ഈ പ്രപഞ്ഞത്തിലെ തന്‍റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.അവര്‍ മുഖേനയല്ലാതെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന് കഴിയാത്തത് കൊണ്ടല്ല അവരേയും പ്രപഞ്ചത്തെയും ശൂന്യതയില്‍ നിന്ന സൃഷ്ട്ടിച്ച അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസമുള്ള കാര്യമല്ല.മലക്കുകള്‍ മുഖേന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കണം എന്നാണ് അല്ലാഹു തീരുമാനിച്ചത്.അതിന് വേണ്ടിയാണ് അവന്‍ മലക്കുകളെ സൃഷ്ട്ടിച്ചത്.ഇതിന്‍റെ അര്‍ത്ഥം പ്രപഞ്ചത്തിന്റെ ഭരണത്തില്‍ മലക്കുകള്‍ക്ക് പങ്കാളിത്തമുന്ടെന്നല്ല.അങ്ങനെ ധരിക്കാനും പാടില്ല.അലാഹു ആജ്ഞാപിക്കുന്നു,മലക്കുകള്‍ അനുസരിക്കുന്നു എന്ന് മാത്രം.
ജിന്നുകള്‍ മനുഷ്യര്‍ തുടങ്ങിയ അല്ലാഹുവിന്‍റെ മറ്റു സൃഷ്ട്ടികളില്‍ നിന്നും പലതും കൊണ്ടും വ്യത്യസ്തരാണ് മലക്കുകള്‍ .മനുഷ്യര്‍ മണ്ണ് കൊണ്ടും ജിന്നുകള്‍ അഗ്നി കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.മനുഷ്യര്‍ക്കുണ്ടാകുന്ന പ്രത്യേകതകളൊന്നും മലക്കുകല്‍ക്കില്ല.മലക്കുകള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ മലമൂത്ര വിസര്‍ജനം നടത്തുകയോ ഇല്ല.അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല.അവര്‍ ഇണ ചേരുകയോ സന്താനോല്പാധന പ്രക്രിയ നടത്തുകയോ ഇല്ല.ക്ഷീണമോ തളര്‍ച്ചയോ നിദ്രയോ മയക്കമോ ഒന്നും തന്നെ അവര്കുണ്ടാകുകയില്ല.അല്ലാഹു എന്ത് ആജ്നാപിക്കുന്നുവോ അതനുസരിക്കുക അതാണ് അവരുടെ പ്രാകൃതം.അല്ലാഹുവിനെ അനുസരിക്കുക അവന് ഇബാദത്ത് (ആരാധന)ചെയ്യുക,അവന്‍റെ നാമം പ്രകീര്‍ത്തനം ചെയ്യുക.അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുക ഇതൊക്കെയാണവരുടെ തൊഴില്‍.മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത്.യഥാര്‍ത്ഥ രൂപത്തില്‍ അവരെ ആര്‍ക്കും കാണാന്‍ കഴിയില്ല.മനുഷ്യരൂപം സ്വീകരിച്ചു കൊണ്ടാണ് നബിമാരുടെ അടുത്ത് അവര്‍ വന്നിരുന്നത്.മലക്കുകളുടെ സംഖ്യ എത്രയാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല.അര്ഷിനെ വഹിക്കുന്നവര്‍,അര്ഷിനെ പ്രദക്ഷിണം ചെയ്യുന്നവര്‍,ആപത്തുകളില്‍ നിന്ന്‍ മനുഷ്യരെ കാക്കുന്നവര്‍ ഇങ്ങനെ എണ്ണമറ്റ വിഭാഗം മലക്കുകള്‍ ഉണ്ട്.
അല്ലാഹുവിന്‍റെ മലക്കുകളില്‍ ഈ വിവരിച്ച പ്രകാരമാണ് നാം വിശ്വസിക്കേണ്ടതും,അതോടെ പ്രധാനപെട്ട പത്ത് മലക്കുകളുടെ പേരും അവരുടെ ചുമതലയും മനസ്സിലാക്കുകയും വേണം.അവ ഈ പറയുന്നതാണ്.
1.ജിബ്‌രീല്‍ (അ ) : അല്ലാഹുവിങ്കല്‍ നിന്നുള്ള വഹിയ് (ദിവ്യ സന്തേശം)പ്രവാജകന്മാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്‌രീല്‍ (അ ) ന്‍റെ മുഖ്യ ചുമതല.
2 മലക്കുകളില്‍ എങ്ങനെ വിശ്വസിക്കണം
ജിന്നുകള്‍ മനുഷ്യര്‍ തുടങ്ങിയ അല്ലാഹുവിന്‍റെ മറ്റു സൃഷ്ട്ടികളില്‍ നിന്നും പലതും കൊണ്ടും വ്യത്യസ്തരാണ് മലക്കുകള്‍ .മനുഷ്യര്‍ മണ്ണ് കൊണ്ടും ജിന്നുകള്‍ അഗ്നി കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.മനുഷ്യര്‍ക്കുണ്ടാകുന്ന പ്രത്യേകതകളൊന്നും മലക്കുകല്‍ക്കില്ല.മലക്കുകള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ മലമൂത്ര വിസര്‍ജനം നടത്തുകയോ ഇല്ല.അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല.അവര്‍ ഇണ ചേരുകയോ സന്താനോല്പാധന പ്രക്രിയ നടത്തുകയോ ഇല്ല.ക്ഷീണമോ തളര്‍ച്ചയോ നിദ്രയോ മയക്കമോ ഒന്നും തന്നെ അവര്കുണ്ടാകുകയില്ല.അല്ലാഹു എന്ത് ആജ്നാപിക്കുന്നുവോ അതനുസരിക്കുക അതാണ് അവരുടെ പ്രാകൃതം.അല്ലാഹുവിനെ അനുസരിക്കുക അവന് ഇബാദത്ത് (ആരാധന)ചെയ്യുക,അവന്‍റെ നാമം പ്രകീര്‍ത്തനം ചെയ്യുക.അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുക ഇതൊക്കെയാണവരുടെ തൊഴില്‍.മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത്.യഥാര്‍ത്ഥ രൂപത്തില്‍ അവരെ ആര്‍ക്കും കാണാന്‍ കഴിയില്ല.മനുഷ്യരൂപം സ്വീകരിച്ചു കൊണ്ടാണ് നബിമാരുടെ അടുത്ത് അവര്‍ വന്നിരുന്നത്.മലക്കുകളുടെ സംഖ്യ എത്രയാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല.അര്ഷിനെ വഹിക്കുന്നവര്‍,അര്ഷിനെ പ്രദക്ഷിണം ചെയ്യുന്നവര്‍,ആപത്തുകളില്‍ നിന്ന്‍ മനുഷ്യരെ കാക്കുന്നവര്‍ ഇങ്ങനെ എണ്ണമറ്റ വിഭാഗം മലക്കുകള്‍ ഉണ്ട്.
അല്ലാഹുവിന്‍റെ മലക്കുകളില്‍ ഈ വിവരിച്ച പ്രകാരമാണ് നാം വിശ്വസിക്കേണ്ടതും,അതോടെ പ്രധാനപെട്ട പത്ത് മലക്കുകളുടെ പേരും അവരുടെ ചുമതലയും മനസ്സിലാക്കുകയും വേണം.അവ ഈ പറയുന്നതാണ്.
1.ജിബ്‌രീല്‍ (അ ) : അല്ലാഹുവിങ്കല്‍ നിന്നുള്ള വഹിയ് (ദിവ്യ സന്തേശം)പ്രവാജകന്മാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്‌രീല്‍ (അ ) ന്‍റെ മുഖ്യ ചുമതല.
2.മീക്കാഈല്‍ (അ) : മഴ,കാറ്റ്,ഇടി ,മിന്നല്‍,വെള്ളം,ആഹാരം തുടങ്ങിയവയുടെ പ്രധാന ചുമതലക്കാരനാണ് മീക്കാഈല്‍ (അ)
3.ഇസ്രാഫീല്‍ (അ) : അന്ത്യനാളില്‍ സൂര്‍ എന്ന കാഹളം ഊതാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് ഇസ്രാഫീല്‍ (അ)
4.അസ്റാഈല്‍ (അ) : എല്ലാ ജീവജാലങ്ങളുടേയും റൂഹിനെ (ആത്മാവിനെ)പിടിക്കാന്‍ വേണ്ടി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് അസ്റാഈല്‍ (അ)
5.മുന്‍കര്‍ (അ)
6.നക്കീര്‍ (അ) : ഖബറില്‍ വെച്ച് ചോദ്യം ചെയ്യലാണ് ഈ മലക്കുകളുടെ പ്രധാന ചുമതല.
7.റഖീബ് (അ)
8.അത്തീദ് (അ) : മനുഷ്യരുടെ നന്മയും തിന്മയും രേഖപ്പെടുത്താന്‍ നിയോകിക്കപ്പെട്ട മലക്കുകലാണ് റഖീബും അത്തീദും.ഇവരുടെ കീഴില്‍ ഇതേ ചുമതല ഏല്‍പ്പിക്കപ്പെട്ട വേറെയും മലക്കുകള്‍ ഉണ്ട്.അവര്‍ പൊതുവേ കിറാമുന്‍ കാതിബുന്‍ (ബഹുമാന്യരായ എഴുത്തുകാര്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്.
9.മാലിക് (അ) : സ്വര്ഗത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് മാലിക് (അ) ന്‍റെ ചുമതല
10.രിള്വാന്‍ (അ) : സ്വര്ഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിന്റെ പേരാണ് രില്‍വാന്‍ (അ)
3 അല്ലാഹുവിന്റെ കിത്താബുകള്‍
മനുഷ്യവിഭാഗത്തിന് യഥാര്‍ത്ഥ ജീവിത മാര്‍ഗം കാണിച്ചു കൊടുക്കാനും സത്യത്തെയും അസത്ത്യതെയും വേര്‍ തിരിച്ചു കാണിക്കാനും വേണ്ടി അല്ലാഹു നബിമാര്‍ മുഖേന ചില ഗ്രന്ഥങ്ങള്‍ ഇറക്കി കൊടുത്തിട്ടുണ്ട്.മനുഷ്യര്‍ക്ക് വേണ്ടി ഉള്ള അല്ലാഹുവിന്‍റെ സന്ദേശങ്ങളാണ് ആ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം.അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍,ജീവിതത്തിന്‍റെ അഖില വശങ്ങളെയും ഉള്‍ക്കൊള്ളുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍,പൂര്‍വീക സമുദായങ്ങളുടെയും,പ്രവാജകന്മാരുടെയും മഹാന്മാരുടെയും ചിത്രങ്ങള്‍,സദ്‌വൃത്തന്‍മാര്‍ക്കുള്ള സന്തോഷ വാര്‍ത്തകള്‍,സത്ത്യ നിഷേധികള്‍ക്കും ദുര്‍വൃത്തര്‍ക്കുമുള്ള മുന്നറിയിപ്പുകള്‍ - ഇങ്ങനെ പല കാര്യങ്ങളും ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.അല്ലാഹുവിന്‍റെ ഗ്രന്തത്തിലുള്ളതെല്ലാം അവന്‍റെ കലാം (സംസാരം ) ആണെന്നും അതെല്ലാം സത്യനിഷ്ട്ടമാണെന്നും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു.എങ്കിലേ നാം സത്യവിശ്വാസികളായിത്തീരുകയുള്ളൂ.
എല്ലാ നബിമാര്‍ക്കും അല്ലാഹു കിത്താബുകള്‍ ഇറക്കി കൊടുത്തിട്ടില്ല.ഏതൊക്കെ നബിമാര്‍ക്കാണ് അല്ലാഹു ഗ്രന്ഥം ഇറക്കി കൊടുത്തിട്ടുള്ളതെന്ന്‍ പൂര്‍ണമായി നമുക്കറിയില്ല.എന്നാല്‍ നാല് കിത്താബുകളെയും നൂറ് എടുകളെയും കുറിച് നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്.അവയെ കുറിച്ച് വിശദമായി നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും വിശ്വസിക്കുകയും വേണം.അവയെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1.തൌറാത്ത് : മൂസാ നബി (അ)ക്ക് ഹിബ്രു (അബ്രാനി) ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്
എല്ലാ നബിമാര്‍ക്കും അല്ലാഹു കിത്താബുകള്‍ ഇറക്കി കൊടുത്തിട്ടില്ല.ഏതൊക്കെ നബിമാര്‍ക്കാണ് അല്ലാഹു ഗ്രന്ഥം ഇറക്കി കൊടുത്തിട്ടുള്ളതെന്ന്‍ പൂര്‍ണമായി നമുക്കറിയില്ല.എന്നാല്‍ നാല് കിത്താബുകളെയും നൂറ് എടുകളെയും കുറിച് നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്.അവയെ കുറിച്ച് വിശദമായി നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും വിശ്വസിക്കുകയും വേണം.അവയെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1.തൌറാത്ത് : മൂസാ നബി (അ)ക്ക് ഹിബ്രു (അബ്രാനി) ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്
2.സബൂര്‍ : ദാവൂദ് നബി (അ) ക്ക് ഗ്രീക്ക് (യുനാനി )ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണിത്.
3.ഇഞ്ചീല്‍ : ഈസാ നബി (അ) ക്ക് സുറിയാനി ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീല്‍
4.ഖുര്‍ആന്‍ : അന്ത്യ പ്രവാജകരായ മുഹമ്മദ് നബി തിരുമേനി (സ)ക്ക് അറബി ഭാഷയില്‍ ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍
ഇവക്ക് പുറമേ ആദംനബി (അ) ന് പത്ത് ഏടുകളും ശീസ്നബി (അ) ന് അമ്പത് ഏടുകളും ഇദ്രീസ്നബി (അ) ന് മുപ്പത് ഏടുകളും ഇബ്രാഹിം നബി (അ) ന് പത്ത് ഏടുകളും അല്ലാഹു ഇറക്കി കൊടുത്തിട്ടുണ്ട്.
ഇവയില്‍ അവസാനത്തെ വേദഗ്രന്ഥമാകുന്നു ഖുര്‍ആന്‍...,. ഖുര്‍ആന്‍ന്‍റെ അവതരണത്തോടെ പൂര്‍വീക വേദഗ്രന്തങ്ങളെല്ലാം ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.ഇതിന്‍റെ അര്‍ത്ഥം പൂര്‍വീക വേദഗ്രന്ഥങ്ങളില്‍ ഉള്ള ആശയങ്ങള്‍ തെറ്റാണെന്നല്ല.പൂര്‍വീക വേദഗ്രന്തങ്ങളിലുള്ള ആശയങ്ങളെല്ലാം സത്യപൂര്‍ണം തന്നെയാണ്.ആ ആശയങ്ങളെ അങ്ങീകരിക്കുകയും ശരി വെക്കുകയും ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാക്കിയിരിക്കുന്നത്.എന്നാല്‍ ശാഖാപരമായ വിഷയങ്ങളിലും കര്മപരമായ നിയമങ്ങളിലും കാലികമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്.മാറിയ ആ നിയമ വിധികളാണ് ലോകാവസാനം വരെ നിലനില്‍ക്കുക.പൂര്‍വ വേദഗ്രന്ഥങ്ങള്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇതാണ്.
പൂര്‍വിക വേദഗ്രന്തങ്ങളൊന്നും യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന്‍ നിലവില്‍ ഇല്ല എന്നതും ഒരു വസ്തുതയാണ്.പുരോഹിതന്മാര്‍ അവയില്‍ മാറ്റ തിരുത്തലുകള്‍ വരുത്തുകയും കൃത്രിമങ്ങള്‍ കാണിക്കുകയും ചെയ്തിരിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ ആകട്ടെ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും കൈയേറ്റങ്ങള്‍ക്കും വിധേയമാകാതെ സുരക്ഷിതമായി ഇന്നും നിലനില്‍ക്കുന്നു.ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും.അതിനുള്ള സംരക്ഷണ നടപടി അല്ലാഹു സ്വീകരിച്ചിട്ടുണ്ട്.
4 പ്രവാചകന്‍മാര്‍
പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നതാണ് വിശ്വാസ കാര്യങ്ങളില്‍ നാലാമത്തേത്.മനുഷ്യരെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു കാലാകാലങ്ങളിലായി നബിമാരെ നിയോഗിച്ചുകൊണ്ടിരുന്നിട്ടുണ്ട്.പ്രവാചകന്‍മാര്‍ നിയോഗിക്കാത്ത ഒരു ജന വിഭാഗവും കഴിഞ്ഞു പോയിട്ടില്ലെന്ന് ഖുര്‍ആന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്.പല സമുധായങ്ങളിലെക്ക് ഒന്നിലധികം നബിമാരെ നിയോഗിക്കപ്പെട്ടിട്ടുണ്ട്.ആദിമ മനുഷ്യനായ ആദം (അ) തന്നെ ഒരു പ്രവാചകനായിരുന്നു.അതിനു ശേഷം ഒരുപാട് നബിമാര്‍ ഇവിടെ വരുകയും പ്രഭോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.മുഹമ്മദ് നബി (സ) യോടെയാണ് നബിമാരുടെ ശ്രിങ്കല അവസാനിക്കുന്നത്.മുഹമ്മദ് നബി (സ)ക്ക് ശേഷം ഇനി ഒരു നബിയും നിയോഗിക്കപ്പെടുകയില്ല.ലോകാവസാനം വരെയുള്ള എല്ലാ ജന വിഭാഗങ്ങളുടെയും പ്രവാചകനാകുന്നു മുഹമ്മദ് നബി തിരുമേനി (സ).ആകെ എത്ര നബിമാര്‍ ആഗാതനായിട്ടുണ്ടെന്ന്‍ നമുക്കറിയില്ല.ഒരുലക്ഷത്തിഇരുപത്തിനാലായിരം നബിമാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന്‍ ഒരു ഹദീസില്‍ കാണുന്നു.
ഇരുപത്തിഅഞ്ചു നബിമാരുടെ പേരുകളും വിവരണങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്.അവ മനസ്സിലാക്കിയിരിക്കല്‍ ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധവുമാണ്.ആ ഇരുപത്തിയഞ്ചു നബിമാരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1.ആദം (അ) 2.ഇദ്രീസ് (അ) 3.നൂഹ് (അ) 4. ഹൂദ് (അ) 5. സ്വാലിഹ് (അ) 6. ഇബ്റാഹീം (അ) 7. ലൂത് (അ) 8. ഇസ്മാഈല്‍ (അ) 9. ഇസ്ഹാഖ് (അ) 10. യഅഖൂബ് (അ) 11. യൂസുഫ് (അ) 12. അയ്യൂബ് (അ) 13. ശുഅയ്ബ് (അ) 14. ഹാറൂന്‍ (അ) 15. ദുല്‍കിഫ്ല്‍ (അ) 16. മൂസാ (അ) 17.അല്‍യസഅ (അ) 18. ദാവൂദ് (അ) 19. സുലൈമാന്‍ (അ) 20. ഇല്‍യാസ് (അ) 21. യൂനുസ് (അ) 22. സകരിയ്യ (അ) 23. യഹ്യാ (അ) 24. ഈസാ (അ) 25. മുഹമ്മദ് മുസ്തഫാ (സ).
നബിമാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരുന്നതുമായ ചില ഗുണ വിശേഷണങ്ങള്‍ ഉണ്ട്.
1. സത്യസന്തതയാണവയില്‍ ഒന്ന്‍.ഒരു പ്രവാചകനും ഒരു കലവുപോലും പറയില്ല.കളവ് പറയുന്ന ആള്‍ പ്രവാചകത്വ പദവിക്ക് അര്ഹനുമല്ല.
2. രണ്ടാമത്തേത് വുശ്വസ്തതയാണ്.എല്ലാ പ്രവാചകന്‍മാരും വിശ്വസ്തരാന്.ഒരു നബിയില്‍ നിന്നും വിശ്വാസ വഞ്ചനയുടെ ലാഞ്ചന പോലും ഉണ്ടാകില്ല.
3. ബുദ്ധി വൈഭവമാണ് മൂന്നാമത്തെത്.എല്ലാ നബിമാരും അബാരമായ ബുദ്ധി വൈഭവത്തിന്റെ ഉടമകളായിരുന്നു.
4. ജനങ്ങളെ അറിയിക്കാന്‍ വേണ്ടി അല്ലാഹു അറിയിച്ചിട്ടുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നവരാണ് നബിമാര്‍.അതില്‍ യാതൊരു വീഴ്ചയും അവര്‍ കാണിക്കുകയില്ല.ഇതാണ് നാലാമത്തെ ഗുണ വിശേഷം.
നബിമാര്‍ പാപ സുരക്ഷിതരാണ്.( തെറ്റുകളിലേക്ക് വഴുതിപ്പോകാതെ അല്ലാഹു അവരെ കാത്തുസൂക്ഷിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും നബിമാര്‍ അമാനുഷികരോന്നുമല്ല.മനുഷ്യവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാരെയാണ് അല്ലാഹു നബിമാരായി തിരഞ്ഞെടുത്തയച്ചിരിക്കുന്നത്.ഭക്ഷണം കഴിക്കുക,മലമൂത്ര വിസര്‍ജനം നടത്തുക,ഉറങ്ങുക, അങ്ങാടിയില്‍ക്കൂടി നടക്കുക,രോഗം ഭാധിക്കുക തുടങ്ങിയ മാനുഷിക പ്രവണതകള്‍ നബിമാര്‍ക്കും ഉണ്ടാകും.പക്ഷെ അറപ്പും വെറുപ്പും ഉളവാക്കുന്ന കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ അസുഖങ്ങള്‍ അവര്‍ക്കുണ്ടാവുകയില്ല എന്ന്‍ മാത്രം.
അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത മതം ഇസ്ലാം ആകുന്നു.ഇസ്ലാം മതം പ്രഭോധനം ചെയ്യാന്‍ വേണ്ടിയാണ് എല്ലാ നബിമാരും ഇവിടെ നിയുക്തരായിട്ടുള്ളത്. അതിനാല്‍ എല്ലാ നബിമാരെയും ഒരുപോലെ സ്നേഹിക്കാനും ആദരിക്കാനും വിശ്വസിക്കാനും നാം ബാധ്യസ്ഥരാണ്.നബിമാര്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല.അങ്ങനെ ചെയ്യുന്നവര്‍ സത്യവിശ്വാസികളാ വുകയില്ല.
5 അന്ത്യനാളിലുള്ള വിശ്വാസം
ഈ പ്രപഞ്ചം ഒരു കാലത്തുണ്ടായിരുന്നില്ലെന്നും പിന്നീടത് സൃഷ്ടിക്കപ്പെടുകയാണുണ്ടായതെന്നും നാം കണ്ടു കഴിഞ്ഞു.അതു കൊണ്ടു തന്നെ ഈ പ്രപഞ്ചം ശാശ്വതമായി എന്നെന്നും നിലനില്‍ക്കുകയുമില്ല.ഈ പ്രപഞ്ചവും അതിലുള്ള സകല ജീവജാലങ്ങളും ഒരുനാള്‍ നശിക്കും.ആ നാളിനാണ് അന്ത്യനാള്‍ എന്ന് പറയുന്നത്.അന്ത്യനാളിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലുമുള്ള വിശ്വാസം വിശ്വാസ കാര്യങ്ങളില്‍ അഞ്ചാമത്തേതാന്.പരലോകത്തിലുള്ള വിശ്വാസം എന്നുകൊണ്ടുദേശിക്കപ്പെടുന്നതും ഇതു തന്നെയാണ്.
ഇസ്രാഫീല്‍ (അ) എന്ന മലക്ക് നിശ്ചയിക്കപ്പെട്ടതനുസരിച്ച് രണ്ട് തവണ സൂര്‍ എന്ന കാഹളത്തില്‍ ഊതും.ആദ്യത്തെ ഊത്തോടുകൂടി ഈ ലോകം പറ്റെ നശിക്കും.അതി ശക്തമായി അടിച്ചു വീശുന്ന കൊടുങ്കാറ്റില്‍പ്പെട്ട് ലോകത്തുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളും നശിക്കും.ഒരു വസ്തുവിനും ഈ നാശത്തെ അതിജീവിക്കനാവുകയില്ല.
അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് ഇസ്രാഫീല്‍ (അ) വീണ്ടും സൂറില്‍ ഊതും.അതോടെ ഇന്ന്‍ ഭൂമിയും ആകാശവും നിലനില്‍ക്കുന്ന സ്ഥാനത്ത് മറ്റൊരു ലോകം സൃഷ്ടിക്കപ്പെടും.ജീവിച്ചു മരിച്ചുപോയ ആളുകളെല്ലാം പുനരുജീവിക്കപ്പെടുകയും അവര്‍ മഹ്ശറയില്‍ (സമ്മേളന നഗറില്‍ ) ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.തികച്ചും ഭീകരമായ ഒരു രംഗമായിരിക്കും അത്.ഓരോരുത്തരും തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരായിരിക്കും.
പിന്നീട് ആളുകളെ വിജാരണക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകും.ഓരോരുത്തരും ഇഹലോകത്ത് വെച്ച് ചെയ്ത നന്മയും , തിന്മയം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ കൈകളില്‍ നല്‍കപ്പെടും.പിന്നെടവരെ വിജാരണ ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പ്രതിഫലം രക്ഷയെങ്കില്‍ രക്ഷ ശിക്ഷയെങ്കില്‍ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യും.മീസാന്‍ എന്ന തുലാസ്, സ്വിറാത് എന്ന പാലം,സ്വര്‍ഗം ,നരഗം തുടങ്ങിയ ഒരുപാട് പ്രതിഭാസങ്ങള്‍ മരണാനന്തര ജീവിതത്തിലുണ്ട്.ഇവയുടെ യഥാര്‍ത്ഥ രൂപവും,ഭാവവും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല.പരലോകത്തെത്തുമ്പോള്‍ മാത്രമേ നമുക്കാവ വേണ്ടത് പോലെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.എങ്കിലും ഇവയെല്ലാം ഉണ്ടെന്ന്‍ നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം.സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ട് സദ്‌വൃത്തരായി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗ്ഗീയ ജീവിതം നയിക്കാന്‍ അവസരം ലഭിക്കും.അല്ലാത്തവര്‍ നാരകീയ ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.
അന്ത്യനാള്‍ എന്നാണ് ആഗാതമാവുക എന്ന്‍ ആര്‍ക്കും അറിയുകയില്ല.അല്ലാഹുവിന് മാത്രം അറിയാവുന്ന രഹസ്യങ്ങളില്‍ ഒന്നാണത്.എന്നാല്‍ അന്ത്യനാളിന്‍റെ ചില അടയാളങ്ങള്‍ നബി തിരുമേനി (സ) മുഖേന അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.പാണ്ഡിത്യം കുറഞ്ഞു വരിക , അജ്ഞത വര്‍ദ്ധിക്കുക , വിവരമില്ലാത്തവര്‍ നേതാക്കളും ഭരണ കര്ത്താക്കലുമായിത്തീരുക,മദ്യപാനം,വ്യഭിജാരം തുടങ്ങിയ ദുര്‍ വൃത്തികള്‍ വ്യാപകമാവുക,സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുക ദജ്ജാലിന്‍റെ രംഗപ്രവേശം, ഈസാ നബി (അ) ന്‍റെ ആഗമനം,ദാബ്ബത്തുല്‍ ആര്‍ള് എന്ന ഒരു വിചിത്ര മൃഗത്തിന്‍റെ പുറപ്പാട്,വ്യാപകമായ അഗ്നി ബാധ,സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കുക,തുടങ്ങിയവ അന്ത്യനാളിന്‍റെ ലക്ഷണങ്ങളില്‍ ചിലതാകുന്നു.ഇവയില്‍ ചില അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമായിരിക്കുന്നു എന്ന്‍ നാം മനസ്സിലാക്കുക.
പിന്നീട് ആളുകളെ വിജാരണക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകും.ഓരോരുത്തരും ഇഹലോകത്ത് വെച്ച് ചെയ്ത നന്മയും , തിന്മയം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ കൈകളില്‍ നല്‍കപ്പെടും.പിന്നെടവരെ വിജാരണ ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പ്രതിഫലം രക്ഷയെങ്കില്‍ രക്ഷ ശിക്ഷയെങ്കില്‍ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യും.മീസാന്‍ എന്ന തുലാസ്, സ്വിറാത് എന്ന പാലം,സ്വര്‍ഗം ,നരഗം തുടങ്ങിയ ഒരുപാട് പ്രതിഭാസങ്ങള്‍ മരണാനന്തര ജീവിതത്തിലുണ്ട്.ഇവയുടെ യഥാര്‍ത്ഥ രൂപവും,ഭാവവും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല.പരലോകത്തെത്തുമ്പോള്‍ മാത്രമേ നമുക്കാവ വേണ്ടത് പോലെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.എങ്കിലും ഇവയെല്ലാം ഉണ്ടെന്ന്‍ നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം.സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ട് സദ്‌വൃത്തരായി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗ്ഗീയ ജീവിതം നയിക്കാന്‍ അവസരം ലഭിക്കും.അല്ലാത്തവര്‍ നാരകീയ ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.
അന്ത്യനാള്‍ എന്നാണ് ആഗാതമാവുക എന്ന്‍ ആര്‍ക്കും അറിയുകയില്ല.അല്ലാഹുവിന് മാത്രം അറിയാവുന്ന രഹസ്യങ്ങളില്‍ ഒന്നാണത്.എന്നാല്‍ അന്ത്യനാളിന്‍റെ ചില അടയാളങ്ങള്‍ നബി തിരുമേനി (സ) മുഖേന അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.പാണ്ഡിത്യം കുറഞ്ഞു വരിക , അജ്ഞത വര്‍ദ്ധിക്കുക , വിവരമില്ലാത്തവര്‍ നേതാക്കളും ഭരണ കര്ത്താക്കലുമായിത്തീരുക,മദ്യപാനം,വ്യഭിജാരം തുടങ്ങിയ ദുര്‍ വൃത്തികള്‍ വ്യാപകമാവുക,സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുക ദജ്ജാലിന്‍റെ രംഗപ്രവേശം, ഈസാ നബി (അ) ന്‍റെ ആഗമനം,ദാബ്ബത്തുല്‍ ആര്‍ള് എന്ന ഒരു വിചിത്ര മൃഗത്തിന്‍റെ പുറപ്പാട്,വ്യാപകമായ അഗ്നി ബാധ,സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കുക,തുടങ്ങിയവ അന്ത്യനാളിന്‍റെ ലക്ഷണങ്ങളില്‍ ചിലതാകുന്നു.ഇവയില്‍ ചില അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമായിരിക്കുന്നു എന്ന്‍ നാം മനസ്സിലാക്കുക.
6 വിധിയിലുള്ള വിശ്വാസം
വിധിയിലുള്ള വിശ്വാസം - നന്മയും തിന്മയുമായ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാനെന്ന വിശ്വാസം - സത്യ വിശ്വാസത്തിന്‍റെ ആറാം ഭാഗമാണ്.വാസ്തവത്തില്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണത്.അല്ലാഹു സര്‍വജ്ഞനാണ് അവന്‍റെ അറിവിന് അതിരുകളില്ല,നടന്നു കഴിഞ്ഞതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും - ചെറുതും വലുതും - അല്ലാഹു അറിയുന്നുണ്ട്.തന്‍റെ സൃഷ്ട്ടികളായ മനുഷ്യരില്‍പ്പെട്ടെ ഓരോ വ്യക്തിയും എന്തെല്ലാം ചെയ്തെന്നും ചെയ്തില്ലെന്നും അല്ലാഹുവിനറിയാം.ഇതിനൊരു മാറ്റവും സംഭവിക്കുകയില്ല.ഇതനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളു.ഒരാള്‍ സത്യ വിശ്വാസി ആയാണോ സത്യ നിഷേധി ആയാണോ മരണമടയുക എന്ന്‍ അയാള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ അല്ലാഹുവിന് അറിയാം.ദൈവ വിധിയിലുള്ള വിശ്വാസത്തിന്റെ ഒരു വശം ഇതാണ്.
മറ്റൊന്ന്‍ അല്ലാഹു സര്‍വ ശക്തനാണ്.മാത്രമല്ല അല്ലാഹു മാത്രമാണ് ശക്തിയുടെ ഉറവിടം.ഏതൊരാള്‍ക്കും ശരിയോ തെറ്റോ ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കിയെങ്കിലേ സാധിക്കുകയുള്ളൂ.
ഇതോടൊപ്പം മറ്റൊരു കാര്യവും നാം മനസ്സിലാക്കണം.മനുഷ്യന് അല്ലാഹു ബുദ്ധിയും ചിന്താശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.തെറ്റും ശരിയും എന്താണെന്ന വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.അവന് ശരി തെരഞ്ഞെടുക്കാം , തെറ്റ് തെരഞ്ഞെടുക്കാം.അല്ലാഹു ആരേയും ശരിയായ വഴിയിലേക്കോ തെറ്റായ വഴിയിലേക്കോ ബലമായി തള്ളി വിടുന്നില്ല.എന്നാല്‍ അവന്‍ ശരിയുടെയോ തെറ്റിന്റെയോ ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന്‍ അല്ലാഹുവിന് നേരത്തെ അറിയാം.ഈ മുന്‍കൂട്ടിയുള്ള അറിവ് - അതാണ് ദൈവ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മുകൂട്ടിയുള്ള ഈ അറിവ് അല്ലാഹുവിന് ഉണ്ട് എന്നാതുകൊണ്ട് നാം ശരി ചെയ്യുന്നതിന്റെയോ,തെറ്റ് ചെയ്യുന്നതിന്‍റെയോ ഉത്തരവാദിത്വം അല്ലാഹുവിന്‍റെ മേല്‍ എടുത്തു വെക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഒരു ഉദാഹരണം പറയാം.
ഒരാള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന അതിന്‍റെ കടക്കല്‍ മുറിക്കുന്നു.അവന്‍ ഈ മുറി തുടര്‍ന്നാല്‍ മരത്തില്‍ നിന്ന്‍ താഴെ വീഴുമെന്ന്‍ നമുക്കറിയാം.നാം അവനെ ഉപദേശിക്കുന്നു.നീ ഇങ്ങനെ മരം മുറി തുടര്‍ന്നാല്‍ നീ താഴെ വീഴും നിനക്ക് അപകടം സംഭവിക്കും.
ഈ ഉപദേശം സ്വീകരിക്കാതെ അവന്‍ മരം മുറി തുടരുകയും മരക്കൊമ്പിനൊപ്പം താഴെ വീണ് അപകടവും സംഭവിക്കുകയും ചെയ്തു.ഇവിടെ അവന്‍ അപകടം സംഭവിച്ചതിന് ഉത്തരവാദി ആരാണ്? ഉപദേശം ഗൗനിക്കാതെ ഇരിക്കുന്ന മരക്കൊമ്പ് മുറിച്ച അവന്‍ തന്നെയോ? അതോ അങ്ങനെ ചെയ്‌താല്‍ അപകടം സംഭവിക്കുമെന്ന് അവനെ ഉപദേശിച്ച നാമോ? അവന്‍ തന്നെ ആണെന്ന്‍ വ്യക്തമാണല്ലോ.അല്ലാഹുവിന്‍റെയും നബിമാരുടെയും മുന്നറിയിപ്പുകള്‍ വകവെക്കാതെ തെറ്റുകളുടെ തീരങ്ങളിലൂടെ സഞ്ചരിക്കുന്നവന്‍ അപകടത്തില്‍ ചെന്ന് ചാടുക തന്നെ ചെയ്യും.ദൈവ വിധിയെ പഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.
മറ്റൊന്ന്‍ അല്ലാഹു സര്‍വ ശക്തനാണ്.മാത്രമല്ല അല്ലാഹു മാത്രമാണ് ശക്തിയുടെ ഉറവിടം.ഏതൊരാള്‍ക്കും ശരിയോ തെറ്റോ ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കിയെങ്കിലേ സാധിക്കുകയുള്ളൂ.
ഇതോടൊപ്പം മറ്റൊരു കാര്യവും നാം മനസ്സിലാക്കണം.മനുഷ്യന് അല്ലാഹു ബുദ്ധിയും ചിന്താശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.തെറ്റും ശരിയും എന്താണെന്ന വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.അവന് ശരി തെരഞ്ഞെടുക്കാം , തെറ്റ് തെരഞ്ഞെടുക്കാം.അല്ലാഹു ആരേയും ശരിയായ വഴിയിലേക്കോ തെറ്റായ വഴിയിലേക്കോ ബലമായി തള്ളി വിടുന്നില്ല.എന്നാല്‍ അവന്‍ ശരിയുടെയോ തെറ്റിന്റെയോ ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന്‍ അല്ലാഹുവിന് നേരത്തെ അറിയാം.ഈ മുന്‍കൂട്ടിയുള്ള അറിവ് - അതാണ് ദൈവ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മുകൂട്ടിയുള്ള ഈ അറിവ് അല്ലാഹുവിന് ഉണ്ട് എന്നാതുകൊണ്ട് നാം ശരി ചെയ്യുന്നതിന്റെയോ,തെറ്റ് ചെയ്യുന്നതിന്‍റെയോ ഉത്തരവാദിത്വം അല്ലാഹുവിന്‍റെ മേല്‍ എടുത്തു വെക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഒരു ഉദാഹരണം പറയാം.
ഒരാള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന അതിന്‍റെ കടക്കല്‍ മുറിക്കുന്നു.അവന്‍ ഈ മുറി തുടര്‍ന്നാല്‍ മരത്തില്‍ നിന്ന്‍ താഴെ വീഴുമെന്ന്‍ നമുക്കറിയാം.നാം അവനെ ഉപദേശിക്കുന്നു.നീ ഇങ്ങനെ മരം മുറി തുടര്‍ന്നാല്‍ നീ താഴെ വീഴും നിനക്ക് അപകടം സംഭവിക്കും.
ഈ ഉപദേശം സ്വീകരിക്കാതെ അവന്‍ മരം മുറി തുടരുകയും മരക്കൊമ്പിനൊപ്പം താഴെ വീണ് അപകടവും സംഭവിക്കുകയും ചെയ്തു.ഇവിടെ അവന്‍ അപകടം സംഭവിച്ചതിന് ഉത്തരവാദി ആരാണ്? ഉപദേശം ഗൗനിക്കാതെ ഇരിക്കുന്ന മരക്കൊമ്പ് മുറിച്ച അവന്‍ തന്നെയോ? അതോ അങ്ങനെ ചെയ്‌താല്‍ അപകടം സംഭവിക്കുമെന്ന് അവനെ ഉപദേശിച്ച നാമോ? അവന്‍ തന്നെ ആണെന്ന്‍ വ്യക്തമാണല്ലോ.അല്ലാഹുവിന്‍റെയും നബിമാരുടെയും മുന്നറിയിപ്പുകള്‍ വകവെക്കാതെ തെറ്റുകളുടെ തീരങ്ങളിലൂടെ സഞ്ചരിക്കുന്നവന്‍ അപകടത്തില്‍ ചെന്ന് ചാടുക തന്നെ ചെയ്യും.ദൈവ വിധിയെ പഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.