Tuesday, October 1, 2013

ശഹാദത്ത് കലിമകള്‍

ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് രണ്ട് ശഹാദത്ത് കലിമകള്‍ അര്‍ത്ഥം അറിഞ്ഞു മനസ്സില്‍ ഉറപ്പിച്ചു ചൊല്ലുക എന്നതാണ്.രണ്ട് ശഹാദത്ത് കലിമകള്‍ ഇവയാണ്.


(അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ശഹാദത്തിന്‍റെ  നിബന്ധനകള്‍ 

അലസമായോ അശ്രദ്ധമായോ ശഹാദത്ത് കലിമകള്‍ ഉച്ചരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല.ശഹാദത്ത് പ്രയോജനപ്രതമാകുന്നതിന് ചില നിബന്തനകള്‍ ഉണ്ട്.അവ താഴെ കൊടുക്കുന്നു.

1. ശഹാദത്തിന്‍റെ നിശ്ചിത വജനങ്ങള്‍ മാത്രം ഉച്ചരിക്കുക.

2. വജനങ്ങളുടെ ക്രമം തെറ്റാതിരിക്കുക.

3. അശ്ഹദു എന്നോ അതെ അര്‍ത്ഥം ജനിപ്പിക്കുന്ന മറ്റേതെങ്കിലും പദമോ ഉച്ചരിക്കുക.

4. ശഹാദത്ത് കലിമയുടെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുക.

5. ശഹാദത്ത് കലിമയുടെ ആശയങ്ങളില്‍ നേരിയ സംശയം പോലും ഇല്ലാതിരിക്കുക.

       ഓര്‍ക്കുക സംസാരശേഷി ഇല്ലാത്ത വ്യക്തികളെ സംബന്തിചിടത്തോളം നാവുകൊണ്ട് ഉച്ചരിക്കണം എന്ന്‍ നിര്‍ബന്തമില്ല.

ശഹാദത്തിന്‍റെ ഫര്‍ളുകള്‍ 

ശര്ത്തുകളെപ്പോലെ ശഹാദത്തിനു ചില ഫര്‍ളുകള്‍ ഉണ്ട്.

1. അല്ലാഹുവിന്‍റെ ദാത്ത് (സത്ത) യഥാര്‍ത്ഥമാണെന്നു ദൃഡമായി വിശ്വസിക്കുക

2. അല്ലാഹുവിന്‍റെ സിഫത്തുകള്‍ ഗുണങ്ങള്‍ മനസ്സിലാക്കി ദൃഡീകരിക്കുക 

3. അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ അറിയുകയും അങ്ങീകരിക്കുകയും ചെയ്യുക

4. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞകള്‍ അനുസരിച്ചു കൊള്ളാമെന്ന് ദൃഡപ്രതിജ്ഞ എടുക്കുക 

5. ഓരോ ചലനത്തിനും നിശ്ചലനത്തിനും നബിതിരുമേനി (സ) യെ അനുകരിച്ചു കൊള്ളാമെന്ന് ദൃഡപ്രതിജ്ഞ എടുക്കുക.

രിദ്ദത്തും ശഹാദത്തും 

                ഇസ്ലാമില്‍ നിന്നുള്ള വ്യതിചലനത്തിനാണ് രിദ്ദത്ത് എന്ന് പറയുന്നത്.രിദ്ദത്ത് ഭയങ്കരമായ ഒരു പാതകമാകുന്നു.ഇസ്ലാമിനെതിരായി ചിന്തിക്കുക,പറയുക,പ്രവര്‍ത്തിക്കുക ഈ കാരണങ്ങള്‍ കൊണ്ട് രിദ്ദത്ത് സംഭവിക്കാം.ഇസ്ലാമില്‍ നിന്ന്‍ വ്യതിചലിച്ചുപോയ ആള്‍ക്ക് മുര്‍ത്തദ്ദ് എന്ന് പറയുന്നു.മുര്‍ത്തദദായ ഒരാള്‍ വീണ്ടും ഇസ്ലാമിലേക്ക് വരുമ്പോള്‍ ചൊല്ലേണ്ട വചനം നബി തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്.
ആ വചനം ഇതാണ്.

(അല്ലാഹുവേ നിന്നോട് മറ്റൊന്നിനെ പങ്കു ചേര്‍ക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.അറിയാതെ ഞാന്‍ ചെയ്തു പോയ തെറ്റുകള്‍ക്ക് നിന്നോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.തീര്‍ച്ചയായും നീ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്,പാപങ്ങളില്‍ നിന്നും ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ഇസ്ലാമല്ലാത്ത എല്ലാ മതങ്ങളില്‍ നിന്നും ഞാന്‍ ഒഴിവാവുകയും ചെയ്യുന്നു.ഞാന്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ (മുസ്ലിം) ആയിരിക്കുന്നു.അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു)



No comments:

Post a Comment