Friday, October 4, 2013

വിസര്‍ജനം, അതിന്‍റെ മര്യാദകള്‍

                            മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ് മലമൂത്ര വിസര്‍ജനം.മലമൂത്ര വിസര്‍ജനം നടത്തുമ്പോളും അതിനുള്ള സൗകാര്യം ഒരുക്കുമ്പോളും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.അയല്‍ക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ശല്യം ഉണ്ടാകാത്ത തരത്തിലാകണം കക്കൂസും കുളുമുറിയും തയ്യാറാക്കുന്നത് .

                         മലമൂത്ര വിസര്‍ജനത്തിനോരുങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുകയും തല മറക്കുകയും വേണം.ഇവ സുന്നത്താണ്.ഖുര്‍ആന്‍ വചനം, അല്ലാഹുവിന്‍റെ നാമം നബിമാരുടെയും ഔലിയാക്കള്ടെയും മറ്റും നാമങ്ങള്‍ ഇവ എഴുതിയതെങ്കിലും കൈവശമുണ്ടെങ്കില്‍ അതെടുത്ത് ഒഴിവാക്കണം.വിസര്‍ജന സ്ഥലത്തേക്ക് കടക്കുമ്പോള്‍ ഇടതു കാല്‍ ആദ്യം എടുത്ത് വെക്കുക എന്നിട്ട് ഇങ്ങനെ ചൊല്ലുക.


(അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു.അല്ലാഹുവേ ആണ്‍ പിശാചുകളുടെയും പെണ് പിശാചുകളുടെയും ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.)

വിസര്‍ജന സ്ഥലത്ത് നിന്ന്‍ പുറത്ത് കടക്കുമ്പോള്‍ വലതു കാല്‍ ആദ്യം എടുത്തു വെക്കണം. എന്നിട്ട ഈ പ്രാര്‍ത്ഥന ചൊല്ലുക.


(അല്ലാഹുവേ നിന്നോട് ഞാന്‍ മാപ്പിനപെക്ഷിക്കുന്നു.എന്നില്‍ നിന്ന്‍ പ്രയാസങ്ങള്‍ നീക്കുകയും എനിക്ക് സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിനു സര്‍വ സ്തുതിയും.)

                         ഇരിക്കാറാകുമ്പോള്‍ മാത്രമേ വസ്ത്രം ഉയര്‍ത്താന്‍ പാടുള്ളൂ.എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ വസ്ത്രം താഴ്ത്തുകയും വേണം. വിസര്‍ജന സ്ഥലത്ത് ദീര്‍ഗ്ഗ നേരം ഇരിക്കുന്നത് നന്നല്ല. ഇടതു ഭാഗത്തേക്ക് ബലം കൊടുത്ത് ഊന്നി ഇരിക്കുന്നാതാണ് ഉത്തമം. ഇരുന്നാണ് മലമൂത്ര വിസര്‍ജനം നടത്തേണ്ടത്.മതിയായ കാരണം കൂടാതെ നിന്ന്‍ വിസര്‍ജനം നടത്തരുത്.മൂത്രമോഴിച്ചു കഴിഞ്ഞാല്‍ ചെറിയ തോതില്‍ ചുമക്കുകയും അങ്ങനെ തങ്ങി നില്‍ക്കുന്ന മൂത്രം പുറത്ത് വരാന്‍ സഹായിക്കുകയും വേണം. 

                          കുറേശ്ശെ ഒഴുകുന്ന വെള്ളത്തിലും കെട്ടി നില്‍ക്കുന്ന വെള്ളത്തിലും മലമൂത്ര വിസര്‍ജനം നടത്താന്‍ പാടില്ല.മാളങ്ങളില്‍, കാറ്റ് അടിച്ചു വീശുന്ന സ്ഥലങ്ങളില്‍ ,ആളുകള്‍ വിശ്രമിക്കാന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍, ഫലം കായ്ക്കുന്ന മരങ്ങളുടെ ചുവട്ടില്‍, ഖബരുകള്‍ക്ക് സമീപം ഇവിടങ്ങളിലൊന്നും മലമൂത്ര വിസര്‍ജനം നടത്താന്‍ പാടില്ല. ഭക്ഷ്യ വസ്തുക്കള്‍ ,എല്ല്, ഖബറുകള്‍ പള്ളി തുടങ്ങിയവയില്‍ വിസര്‍ജനം നടത്തുന്നത് നിഷിദ്ധമാണ്.

                                  തെരിക്കുമെന്ന്‍ തോന്നുന്നുണ്ടെങ്കില്‍ വിസര്‍ജനം നടത്തിയ സ്ഥലത്ത് വെച്ച് തന്നെ ശൌജ്യം ചെയ്യരുത്.വിസര്‍ജനം നടത്തുമ്പോള്‍ സംസാരിക്കുക, പല്ല് തേക്കുക, മൂത്രത്തില്‍ തുപ്പുക ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്.ഇങ്ങനെ മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ പാലിക്കേണ്ട ഒരുപാട് മര്യാദകള്‍ നബി തിരുമേനി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.അവയെല്ലാം പ്രത്യക്ഷരം പാലിക്കേണ്ടതാണ്. 

ശൌച്യം ചെയ്യേണ്ടതെങ്ങനെ   

                 മലമൂത്രവിസര്‍ജനം ചെയ്‌താല്‍ പിന്നെ ശൌച്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.ശൌച്യം ചെയ്യുന്നതിനും ചില നിയമങ്ങളും മര്യാദകളുമൊക്കെ യുണ്ട്.മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ഈ രംഗത്തും ഇസ്ലാമിന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.അവയൊക്കെ നാം ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ടിയിരിക്കുന്നു.

                  വെള്ളം കൊണ്ടോ കല്ല്‌ കൊണ്ടോ ആണ് ശുചീകരണം നടത്തേണ്ടത്.ആദ്യം കല്ല്‌ കൊണ്ടും പിന്നെ വെള്ളം കൊണ്ടും ശുചീകരണം നടത്തുന്നതാണ് ഏറ്റവും നല്ലത്.കല്ലുകള്‍ ആദ്യം തന്നെ കരുതി വെക്കണം.മാലിന്യം വലിച്ചെടുക്കാന്‍ കഴിവുള്ള ഉറപ്പുള്ള ഏതു സാധനവും കല്ലിനു പകരം ഉപയോഗിക്കാം.ആദരിക്കപ്പെടുന്ന സാധനങ്ങളാകരുത് എന്നെ ഉള്ളു.കല്ലോ അതിന് പകരമുള്ള വസ്തുക്കളോ ശൌച്യം ചെയ്യുന്നതിന് ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. മാലിന്യം നീക്കിക്കളയുക

2. മൂന്ന് പ്രാവശ്യം ശൌച്യം ചെയ്യുക.മൂന്ന്‍ കല്ലുകള്‍ കൊണ്ടോ ഒരു കല്ലിന്‍റെ മൂന്ന്‍ ഭാഗങ്ങള്‍ കൊണ്ടോ ശൌച്യം ചെയ്യാം.ഒന്നോ രണ്ടോ കല്ലുകൊണ്ട് ശുദ്ധിയായാലും മൂന്ന്‍ തവണ പൂര്‍ത്തിയാക്കണം.മൂന്ന്‍ തവണ കൊണ്ട് ശുദ്ധിയായില്ലെങ്കില്‍ ശുദ്ധിയാകുന്നതുവരെ ശൌച്യം ചെയ്യണം.ഒറ്റ സംഖ്യയില്‍ നിര്‍ത്തുന്നതാണ് സുന്നത്.അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ.

                  നജസ് പുറപ്പെട്ട സ്ഥലത്ത് പറ്റിപ്പിടിക്കുകയോ, അവിടെ പരക്കുകയോ വേറെ നജസുമായി കലരുകയോ ചെയ്‌താല്‍ കല്ലുകൊണ്ട് ശുചിയാക്കാന്‍ പറ്റുകയില്ല.അപ്പോള്‍ വെള്ളം തന്നെ ഉപയോഗിക്കേണ്ടിവരും.

                   പുരുഷന്മാര്‍ മൂത്രമോഴിച്ച് ശുദ്ധിയാക്കിയതിന് ശേഷമേ മലമൂത്ര വിസര്‍ജന സ്ഥലം ശുദ്ധിയാക്കാന്‍ പാടുള്ളൂ.സ്ത്രീകള്‍ രണ്ടും സൗകര്യം പോലെ ചെയ്യാം.ഇടത് കൈ കൊണ്ടാണ് ശൌച്യം ചെയ്യേണ്ടത്.ശൌച്യം ചെയ്തതിനു ശേഷം ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടതാണ്.



( അലാഹുവേ എന്‍റെ ഹൃദയത്തെ കാപട്യത്തില്‍ നിന്ന് ശുദ്ധീകരിക്കുകയും എന്‍റെ ഗുഹ്യ ഭാഗത്തെ ദുര്‍വൃത്തികളില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ)

ഈ പ്രാര്‍ത്ഥന സുന്നത്താകുന്നു.

                    

No comments:

Post a Comment