Thursday, September 19, 2013

നിസ്കാരം

നിസ്കാരം എന്ത് എന്തിന് 

അല്ലാഹു (സു) പറയുന്നു .എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു.നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ) നല്ലത് പോലെ മനസിലാക്കുക,നിസ്കാരത്തിൽ നിങ്ങളുടെ നാഥനോടാണ് നിങ്ങൾ സംസാരിക്കുന്നത്.അതിനാൽ എങ്ങനെ നിസ്കരിക്കുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്.നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച    കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം  എന്നാണ് അതിനർത്ഥം .അതിനാൽ നിസ്കാരത്തിൽ മൂന്ന് കാര്യങ്ങൾ പൂര്ണമായും പാലിക്കേണ്ടിയിരിക്കുന്നു.ഒന്ന് വുളൂ (അംഗസ്നാനം ) യഥാക്രമം നിർവഹിക്കണം .നിര്ബന്ധ കർമങ്ങളോടൊപ്പം സുന്നത്തുകളും മുസ്തഹബുകളും നിർവഹിക്കുക,ഓരോ അവയവവും കഴുകുന്ന സമയത്ത് ഹദീസിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ ചൊല്ലുക,അതോടൊപ്പം വസ്ത്രങ്ങളും വുളൂ എടുക്കുന്നതിനുള്ള വെള്ളവും ശുധിയുള്ളതാകാൻ ശ്രദ്ധിക്കുക-ഇതൊക്കെ ആവശ്യമാണ്,എന്നാൽ ഇക്കാര്യങ്ങളിലൊന്നും വസ്വാസി (ദുര്ബോധനതി)ൻറെ ഗണത്തിൽ പെടുത്തവുന്നവിധം കടും പിടുത്തം കാണിക്കരുത്.വസ്വാസ് പൈഷജികമാണ്.ആരാധനാ കർമങ്ങളിൽ ഏർപെടുന്ന സജ്ജനങ്ങളുടെ സമയം പിശാജ് ഇത്തരം ദുബോടനങ്ങളിൽ പാഴാക്കി കളയുന്നു.


നിസ്കരിക്കുന്ന വ്യക്തിയുടെ വസ്ത്രത്തിൻറെ  സ്ഥിതി പുറംതോട് പോലെയും ശരീരം അഗംതോട് പോലെയും ഹൃദയം പഴത്തിന്റെ കാമ്പ് പോലെയും ആണ് .പഴങ്ങല്കൊണ്ട് യാഥാർത്തത്തിൽ ഉദ്ദേശിക്കപ്പെടുന്നത് ഹൃദയം പരിശുദ്ധിയും പ്രകാശമാനവുമാവുകയെന്നതാണ്. 

      നിങ്ങൾക്കൊരുപക്ഷെ സംശയം തോന്നിയേക്കും, വസ്ത്രങ്ങൾ കഴുകി ശുദ്ധിയാക്കുന്നതുകൊണ്ട് ഹൃദയം എങ്ങനെയാൻ ശുദ്ധമായി തീരുക? എന്നാൽ ബഹ്യവും ആന്ധരികവുമായ വശങ്ങൾ തമ്മിൽ അല്ലാഹു സവിശേഷ ബന്ധം സ്ഥാപിച്ചിട്ടുണ്ട്,അത് നിമിത്തം ബാഹ്യമായ പരിശുദ്ധിയുടെ ഫലം ആന്ധരികമായ പരിശുധിവരെ തീര്ച്ചയായും എത്തിച്ചേരും.നിങ്ങൾ വുളു എടുത്ത് നിവർന്നു നിൽക്കുമ്പോൾ വുളുവിൻ മുന്പില്ലാത്ത എന്തോ ഒരു വിശുദ്ധിയും വിശാലതയും നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായി തീരും എന്നതിൽ സംശയമില്ല.ശരീരത്തിൽ നിന്നും ഹൃദയതിലെക്കെത്തുന്ന വുളൂവിന്റെ ഫലമാണിത് എന്ന് വ്യക്തം.

2  നിസ്കാരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ സുന്നത്തോ മുസ്തഹബൊ  ദികരോ ത്യേസ്ബീഹോ എന്തോ ആവട്ടെ അവ യഥാക്രമം നിര്വഹിക്കുക.ശരീരത്തിൻറെ ബാഹ്യ ശുദ്ധി ആന്തരിക ശുദ്ധിയിൽ സ്വാധീനം ചെലുത്തുന്നതുപോലെ നിസ്കാരത്തിന്റെ കർമങ്ങൾ ഹൃദയത്തിൽ പ്രകാശം പരത്തുകയും ചെയ്യും. ഔശധങ്ങളുടെ ചേരുവകളുടെ സ്വാധീന ശക്തിയെ കുറിച്ച് അന്ജനാനെങ്കിൽ പോലും രോഗിയുടെ അസ്വസ്ത്യം ഔശധം കഴിച്ചാൽ ഭെധമാകുമല്ലൊ,ഇതുപോലെ നിസ്കാരത്തിന്റെ കർമങ്ങലനുഷ്ട്ടിക്കുന്നത് കൊണ്ട് തീര്ച്ചയായും നമുക്ക് പ്രയോജനം ലഭിക്കും.ആ കർമങ്ങളുടെ രഹസ്യങ്ങളെയും സൂജനകളേയും കുറിച്ച് നാം അന്ജരനെങ്കിൽ പോലും.

               ജീവനുള്ള സൃഷ്ട്ടികളെ പോലെത്തന്നെ നിസ്കരത്തിനും അല്ലാഹു ഒരു രൂപവും ആത്മാവും പ്രധാനം ചെയ്തിട്ടുണ്ട്.നിയ്യത്തും ഹൃദയ സാന്നിധ്യവുമാകുന്നു  നിസ്കാരത്തിന്റെ ഹൃദയം.നിറുതതവും  ഇരുത്തവും നിസ്കാരത്തിന്റെ ശരീരവും,രുകൂഉം സുജൂദും അതിന്റെ ശിരസ്സും കൈകാലുകളുമാകുന്നു.നിസ്കരതിലുള്ള ദികൃകളുടെയും തസ്ബീഹുകളുടെയും അർത്ഥം മനസ്സിലാക്കുന്നത് കണ്ണുകളുടെ കാഴ്ചശക്തിയേയും കത്തുകളുടെ ശ്രവണശക്തിയേയും മറ്റും പോലെയാകുന്നു.സമടനതോടും ഭക്തിയോടും വിനയത്തോടും കൂടി കര്മാങ്ങലനുഷ്ടിക്കുക  എന്നത് നിസ്കാരത്തിന്റെ സൗന്ദര്യമാണ്.ശരീര ഘടനയും നിറവും മറ്റും ശരിയായ വിധതിലവുക എന്നതാണ് സൗന്ദര്യം കൊണ്ടുധേഷിക്കുന്നത്.അതായത് ഹൃദയ സനിദ്യത്തോടെയാണ് നിസ്കാരത്തിന്റെ കർമങ്ങൾ നിര്വഹിക്കുന്നത് എങ്കിൽ മനോഹരവും അഭിലഷനീയവുമായ ഒരു രൂപവും ആകൃതിയുമാണ്‌ ഉണ്ടാവുക.നിസ്കാരത്തിൽ അല്ലാഹുവുമായി സാമീപ്യം ലഭിക്കുന്ന ഒരു വ്യക്തി ,രാജാവിന്‌ അതീവ സുന്ദരിയായ ഒരു ദാസിയെ പാരിദൊഷികമായി കൊടുക്കുന്ന വ്യക്തിയെ പോലെയാണ്,ആ പ്രവര്ത്തിയിലൂടെ അവന് രാജാവിൻറെ സ്നേഹവും പരിഗണനയും ലഭിക്കുമല്ലോ.

             നിങ്ങളുടെ നിസ്കാരത്തിൽ ഹൃദയസന്നിദ്യമില്ലെങ്കിൽ മൃതയായ ജീവനില്ലാത്ത ദാസിയെ രാജാവിന് പരിടോഷികമായി നല്കുന്ന ആളുടെ സ്ഥിതിയാണ് അല്ലാഹുവിൻറെ പക്കൽ നിങ്ങള്ക്കുണ്ടാവുക. ഇത്തരം അവഹേളനം കാണിക്കുന്നവരെ രാജാവ് വധിച്ചു കളയുകയാണെങ്കിൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ.റുക്കൂഓ സുജൂദൊ ഇല്ലാത്ത നിസ്കരമാണ് നിങ്ങൾ നിർവഹിക്കുനതെങ്കിൽ വിഗലംഗയായ ദാസിയെ സമ്മാനിക്കുന്ന പ്രതീതിയനുണ്ടാവുക.ദിക്ർകളുടെയും തസ്ബീഹ്കളുടെയും അർഥം അറിയാതെയോ ,അറിയാമെങ്കിൽ തന്നെ അവ ശ്രദ്ധിക്കാതെയോ ആണ്‍ നിങ്ങൾ നിസ്കരിക്കുന്നതെങ്കിൽ സർവങ്കങ്ങളും ഉണ്ടെങ്കിലും അവ പ്രവര്ത്തന ക്ഷമമല്ലാത്ത ദാസിയെ സമ്മാനിച്ച അവസ്ഥയാണ്‌ ഉണ്ടാവുക.കണ്ണുകളുണ്ട് പക്ഷെ കാഴ്ച്ചശക്തിയില്ല.കതുണ്ട് ,പക്ഷെ ശ്രവണ ശക്തിയില്ല .കൈകളും കാലുകളും ഉണ്ട് ,പക്ഷെ അവയൊന്നും പ്രവര്ത്തിക്കുന്നില്ല.ഇത്തരത്തിലുള്ള ഒരു ദാസിയാണ് ഇവിടെ  ഉദ്ദേശിക്കുന്നത്.അന്ധയും ബധിരയും മൂകയും മുദന്തിയുമായ ഒരു ദാസിയെയാണ് നിങ്ങൾ രാജസന്നിധിയിൽ സമർപ്പിക്കുന്നതെങ്കിൽ അത് സ്വീകരിക്കപ്പെടുമോ ഇല്ലെയോ എന്ന് നിങ്ങൾ തന്നെ  ആലോചിക്കുക.
 
                     നിങ്ങൾക്കൊരുപക്ഷേ ഇങ്ങനെ ഒരു സംശയം തോന്നാൻ ഇടയുണ്ട്,ഒരാൾ നിസ്കാരത്തിന്റെ നിര്ബന്ധകർമങ്ങൾ മാത്രം അനുഷ്ടിച്ചു നിസ്കരിച്ചു എന്ന് കരുതുക,ശരീഅത്ത് പണ്ഡിതന്മാർ ആ നിസ്കാരം സ്വീകാര്യമാണെന്നാണ് പറയുക,നിസ്കരിക്കുന്നവൻ അർഥം മനസ്സിലാക്കിയാലും ഇല്ലെങ്കിലും.നിസ്കാരം സ്വീകര്യമായാൽ ഏതാണോ യഥാർത്തത്തിൽ ഉദ്ദേശിക്കപ്പെടുന്നത് അതു ലഭിക്കുകയും ചെയ്യും അപ്പോൾ അര്ത്ഥം മനസ്സിലാക്കുന്നത് നിസ്കാരത്തിൽ അനിവാര്യമായ ഒന്നല്ല എന്നല്ലേ വ്യക്തമാക്കുന്നത്?

                              ഈ സംശയം ദൂരീകരിക്കുന്നതിൽ ഒരു കാര്യം മനസിലാക്കുക,ഇവിടെ ഷെരീഅത് പണ്ഡിതൻ ഒരു ഭിഷഗ്വരനെപ്പോലെയാണ്,അംഗവയ്കല്യമോ മറ്റെന്തെല്ലാം വയ്കല്യങ്ങളോ  ഉള്ള ഒരു വ്യക്തിയെ ഭിഷഗ്വരന്റെ മുമ്പാകെ ഹാജറാക്കി എന്ന് കരുതുക.ആത്മാവ് ഉള്ളിടത്തോളം കാലം ഭിഷഗ്വരൻ അവനെ നൊക്കിയിട്ട് വിധിക്കും ഇവൻ മൃതനല്ല ജീവനുള്ള മനുഷ്യൻ തന്നെയെന്ന്, അതുപോലെ നിസ്കാരത്തിന്റെ ആത്മാവും പ്രധാന അവയവങ്ങളും ഉള്ളതുകൊണ്ട് പണ്ഡിതൻ വിധിക്കും ഈ നിസ്കാരം സ്വീകാര്യം തന്നെയാണ്,ഇത്തരം സന്ദർഭങ്ങളിൽ  ഭിഷഗ്വരനും ശരീഅത് പണ്ഡിതനും തങ്ങളുടെ പദവിക്ക് അനുസൃതമായി നല്കുന്ന വിധി ശരി തന്നെയാണ്,എന്നാൽ രാജകീയ സദസ്സിലെ സാമീപ്യവും സ്വീകാര്യതയും നേടുന്നതിനു വേണ്ടി പരിദൊഷികം കൊടുക്കുന്ന അവസ്ഥയാണ് നിസ്കാരത്തിന്റെത്.ജീവനുണ്ടെങ്കിലും വയ്കല്യമുള്ള ഒരു ദാസിയെയാണ് രാജാവിന് പാരിദോഷികമായി കൊടുക്കുന്നതെങ്കിൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല ഇത്തരം പാറിദോഷികദാനം അവഹേളനമായി ഗണിക്കപ്പെടുകയും രാജാവിൻറെ അപ്രീതിക്ക് കാരണമായി തീരുകയും ചെയ്യും.അപൂർണ നിസ്കാരം മുഖേന അല്ലാഹുവിൻറെ സാമീപ്യം നേടാൻ ആഗ്രഹിക്കുകയാണെങ്കിൽ പഴകിപ്പിഞ്ഞിയ വസ്ത്രങ്ങൾ പോലെ കൊടുതവന്റെ മുഖത്തേക്ക് തന്നെ അത് വലിച്ചെറിയപ്പെട്ടാൽ അദ്ഭുതപ്പെടേണ്ടതില്ല. ചുരുക്കത്തിൽ നിസ്കാരം കൊണ്ട് ഉധേഷിക്കപ്പെടുന്നത് അല്ലാഹുവിനെ  വന്ദിക്കുകഎന്നതാണ്. നിസ്കാരത്തിന്റെ സുന്നതുകളിലും മുസ്തഹബുകളിലും മര്യാതകളിലും എത്രകണ്ട് കുരവുവരുന്നുണ്ടോ അത്ര കണ്ട് അല്ലാഹുവിനെ  വന്ദിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കണക്കാക്കപ്പെടുക.

                                      3  നിസ്കാരത്തിന്റെ ആത്മാവിൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. അതായത് തുടക്കം മുതൽ ഒടുക്കം വരെയും നിസ്വാര്തതയും ഹൃദയ സന്നിദ്യവും നിലനിര്ത്തുക.നാവിൽനിന്ന് ഏതു വാക്കുകളാണോ പുറത്തു വരുന്നത്,അവയവങ്ങൾ കൊണ്ട് എന്ത്പ്രവർത്തനങ്ങളാണോ ചെയ്യുന്നത് അവയുടെ സ്വാധീനം ഹൃദയത്തിൽ സൃഷ്ട്ടിക്കുക, ഇപ്പറഞ്ഞതിന്റെ ഉദ്ദേശം അതാണ്.റുകൂഇൽ നാം ശരീരത്തെ കുനിക്കുമ്പോൾ നമ്മുടെ ഹൃദയത്തെയും അവശഭാവത്തിൽ അല്ലാഹുവിന്റെ മുന്പാകെ കുനിക്കണം."അല്ലാഹു അക്ബർ " (അല്ലാഹു വലിയവനാകുന്നു ) എന്ന് നാം പറയുമ്പോൾ അല്ലഹുവിനെക്കാൾ വലിയ ഒരു ശക്തിയും ഇല്ല എന്ന വസ്തുത നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ രൂഡമൂലമാകണം. "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് പറയുമ്പോൾ അല്ലാഹു നല്കിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി നമ്മുടെ ഹൃദയത്തിൽ നിരഞ്ഞിരിക്കണം. "ഇയ്യക്കനബുദു വഇയ്യക്ക നസതഈൻ " എന്നാ വാക്കുകൾ നാവിൽ നിന്ന് പുറത്തു വരുമ്പോൾ നാം നിസ്സാരന്മാരും ദുർബലരും ആശ്രിതരും ആണെന്ന ബോധം നമ്മുടെ മനസ്സിൽ ഉണ്ടാകണം.അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ, അവനോട്‌ മാത്രമേ സഹായമഭ്യർത്തിക്കുകയുള്ളൂ എന്ന പ്രതിജ്ഞ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുരുത്തിരിയണം. ചുരുക്കത്തിൽ ദിക്ർകളും തസ്ബീഹ്കളും ചലനങ്ങളും നിശ്ചലനങ്ങലുമെല്ലാം ബാഹ്യമായും ആന്തരികമായും ഒന്നായിരിക്കണം.അവ ഒന്നിനൊന്ന് യോജിക്കുകയും വേണം .

                            ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.ചിന്തിച്ചും ആലോജിച്ചും നിര്വഹിക്കുന്ന നിസ്കാരം മാത്രമേ സല്കർമങ്ങളുടെ പട്ടികയിൽ എഴുതപ്പെടുകയുള്ളു.മനസ്സനിദ്യത്തോടെയല്ലാതെ നിർവഹിക്കുന്ന നിസ്കാരം രേഖപ്പെടുത്തുകയില്ല.തുടക്കത്തിൽ പൂർണമായ ഹൃദയ സാന്നിദ്യത്തോടെ നിസ്കാരം നിർവഹിക്കുന്നതിൽ നിങ്ങൾക്ക് വിഷമം അനുഭവപ്പെട്ടെക്കും.എന്നാൽ ശ്രമിച്ചുനോക്കിയാൽ പതുക്കെ പതുക്കെ അതൊരു ശീലമായിതീരും.അതിനാൽ ഹൃദയ സന്നിദ്യത്തോടെ നിസ്കരിക്കുന്നതിൽ ശ്രദ്ധ കേന്ത്രീകരിക്കുക.ശ്രദ്ധ ക്രമേണ ക്രമേണ വളർത്തിക്കൊണ്ട് വരിക.ഉദാഹരണത്തിന് നാല് റകാഅത്താണ് നിങ്ങൾ നിസ്കരിക്കുന്നതെങ്കിൽ അതിൽ എത്രത്തോളം ഹൃദയ സാന്നിധ്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തുക.രണ്ട് റകാഅത്ത് ഹൃദയ സാന്നിധ്യതോടെയും മറ്റു രണ്ട് റകാഅത്ത് അശ്രദ്ധയോടെയുമാണ് നിർവഹിച്ചതെങ്കിൽ ഹൃദയസാന്നിധ്യത്തോടെ നിർവഹിച്ച റകാഅത്തുകൾ മാത്രം കണക്കിൽപെടുത്തുക.മറ്റു രണ്ട് റകാഅത്തുകൾക്ക് പകരം സുന്നത് നിസ്കാരങ്ങൾ നിർവഹിക്കുക.അശ്രദ്ധ എത്ര കൂടുതലാണോ അതനുസരിച്ച് സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിക്കുക.പത്തു സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് നാല് റകാഅത്തിലെ ഹൃദയ സാന്നിധ്യം വീണ്ടെടുക്കാൻ കഴിയും.നമ്മുടെ ഫർള് നിസ്കാരങ്ങളിൽ സംഭവിച്ചിട്ടുള്ള പാകപ്പിഴവുകൾ അല്ലാഹു തൻറെ കാരുണ്യവും ഔദാര്യവും കൊണ്ട് ഈ സുന്നത്ത് നിസ്കാരങ്ങൾ മൂലം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുക - അതാണ് നമുക്ക് കരണീയമായിട്ടുല്ലത്.
                       

     

No comments:

Post a Comment