മൻസിൽ

അധ്യായം ഒന്ന്
മൻസിൽ എന്നാൽ എന്ത്?

      വിശുദ്ധ ഖുർആനിലെ ചില പ്രത്യേക ആയത്തുകളാണ് ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളത്.  ഈ ആയത്ത് ചേർന്ന സമാഹാരത്തിനെ മഹാൻമാർ മൻസിൽ എന്ന് പേരു വച്ചിരിക്കുന്നു.
        വിശുദ്ധ ഖുർആനിലെ ഈ ആയത്തുകൾ പതിവായി ഓതി വരുന്നവർക്ക് ഇഹലോകത്തും പരലോകത്തും അളവറ്റ പ്രതിഫലങ്ങൾ ലഭിക്കും. അല്ലാഹുവുമായുള്ള അടുപ്പത്തിനും അവിടുത്തെ തൃപ്തിയും പൊരുത്തവും ലഭിക്കുന്നതിനും ഏറ്റവും ഉത്തമമായ വചനങ്ങളാണിത്. മുൻഗാമികളായ പണ്ഡിതൻമാർ ഇത് മുടങ്ങാതെ ഓതി വന്നിരുന്നു. കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ തന്നെ വളരെ ശ്രദ്ധയോടെ പഠിപ്പിച്ചിരുന്നു.

            ഈ ആയത്തുകൾ മുകേന ദുനിയാവിൽ ലഭിക്കുന്ന നേട്ടങ്ങൾ വളരെയേറേയാണ്. നൂറു രോഗങ്ങൾക്ക് ഈ ആയത്തുകൾ ഷിഫയാണ്. കുഷ്ഠം വെള്ളപ്പാണ്ട് പോലെയുള്ള കടുത്ത രോഗങ്ങളും ഇതുകൊണ്ട് ഭേദമാകും. ഇമാം മുഹമ്മദിബ്നു അലി (റ) പറയുന്നു. വാതം പിടിച്ച് തളർന്നു കിടന്നിരുന്ന ഒരു വൃദ്ധനിൽ ഞാനിത് മന്ത്രിച്ചു. ഫലം അത്ഭുതാവഹമായിരുന്നു. അയാൾ പൂർണമായും സുഖപ്പെട്ടു.

            ജിന്നുബധ, സിഹ്ർ, കണ്ണേർ, പൈശാചിക ഉപദ്രവങ്ങൾ തുടങ്ങിയവയിൽ നിന്നും സുരക്ഷിതത്വം ലഭിക്കാൻ അനുഭവയോഗ്യമായൊരു അമലാണ് മൻസിൽ എന്ന് പേർ വെക്കപ്പെട്ടിട്ടുള്ള ഈ ആയത്തുകൾ . ഷാഹ് വലിയുല്ലാഹ് ദഹ്ലലവി (റ) പറയുന്നു. ഈ ആയത്തുകൾ സിഹ്റിനെ പ്രതിരോധിക്കുന്നു. കൂടാതെ ശൈത്വൻ കള്ളൻമാർ ഉപദ്രവ കാരികളായ ജീവികൾ  എന്നിവയിൽ നിന്ന് അല്ലാഹുവിന്റ കാവലിന് വഴിയൊരുക്കുന്നു.

              ബഹ്ശ്തീ സേവർ എന്ന ഗ്രന്ഥത്തിൽ മൗലാനാ അശ്റഫലി ഥാനവി എഴുതുന്നു. സിഹ്ർ ബാധിച്ചതായി ആർക്കെങ്കിലും തോന്നിയാൽ ഈ ആയത്തുകൾ ഓതി വെള്ളത്തിൽ ഊതി രോഗിയുടെ മേൽ തളിക്കാം. വീടിന് സിഹ്ർ ബാധ ഉള്ളതായി അനുഭവപ്പെട്ടാൽ ഓതി വെള്ളത്തിൽ ഊതി അത് വീടിന്റെ നാലു മൂലകളിൽ തളിക്കുകയും ചെയ്യാം.

            മഹാത്തായ രക്ഷയും കാവലുമാണ് ഈ ആയത്തുകൾ. അക്രമിയുടെ മുന്നിൽ വെച്ച് ഓതിയാൽ അയാളുടെ ഒരു ദ്രോഹവും ഏൽക്കുകയില്ല. ഒരാൾക്കും കവർച്ച നടത്താൻ കഴിയില്ല. ഈ വചനങ്ങൾ ഓതുന്ന രാത്രിയിൽ ഒരു ജന്തുവും കള്ളനും കൊള്ളക്കാരനും ഓതിയ വ്യക്തിയെ ഉപദ്രവിക്കുകയില്ല. നേരം പുലരുവോളും അയാളുടെ സ്വത്തും ശരീരവും സന്താനങ്ങളും സുരക്ഷിതമായിരിക്കും.  ഈ ആയത്തുകളുടെ മഹത്വത്തിന് അതിരുകളില്ല എതിരുകളില്ല.

          അല്ലാമാ ഇബ്നുൽ ഖയിം (റ) പറയുന്നു. ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ സകല പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും ഖുർആൻ ആയത്തുകൾ പരിഹാരവും ശിഫയുമാണ്.  മനസ്സാനിദ്ധ്യത്തോടും ഏകാഗ്രതയോടും ഉറപ്പോടും കൂടി ഖുർആൻ വചനങ്ങൾ കൊണ്ട് ആര് ചികിത്സിക്കുന്നുവോ  അവർക്ക് ഒരു രോഗവും ഭേദമാവാതെ അവശേഷിക്കുകയില്ല. പവതങ്ങളിൽ അവതരിച്ചിരുന്നെങ്കിൽ അവ ചിതറിപ്പോകുമായിരുന്ന ഭൂമിയിൽ ഇറങ്ങിയിരുന്നെങ്കിൽ അവ കഷണമായിപ്പോകുമായിരുന്ന പരിശുദ്ധ ഖുർആന്റെ മുന്നിൽ ഏത് രോഗമാണ് ബാക്കിയാവുക! ആകാശ ഭൂമികളുടെ ഉടമസ്ഥനായ അല്ലാഹുവിന്റെ വചനങ്ങൾ  ഏത് പ്രശ്നത്തിനാണ് പരിഹാരമാകാത്തത്?

                ഹൃദയ രോഗങ്ങൾക്കും ശാരീരിക രോഗങ്ങൾക്കും ഖുർആനിൽ പ്രതിവിധിയുണ്ട്.  ഒരു കാര്യം ഓർമിക്കുക ഖുർആൻ കൊണ്ട് ശിഫ കിട്ടാത്തവന് മറ്റൊന്നുകൊണ്ടും ശിഫ കിട്ടില്ല. ഖുർആനിൽ പ്രതിവിധിയില്ലാത്തതിന് അല്ലാഹു മറ്റൊന്നു കൊണ്ടും പ്രതിവിധി നൽകുകയില്ല ( സാദുൽ മആദ്)

         ശ്രദ്ധിക്കുക ദുനിയാവിലെ താൽക്കാലിക നേട്ടങ്ങൾക്ക് മാത്രം മനസ്സിൽ കണ്ടു കൊണ്ട് ഇത് ഓതാതിരിക്കുക. ഭൗതിക പ്രയോചനങ്ങൾ താനേ ലഭിച്ചു കൊള്ളും.

          മുൻസിലിന് പുറമേ ഹിഫ്ളിന്റെയും ശിഫാഇന്റെയും ആയത്തുകളും മുൻജിയാത്ത് എന്നറിയപ്പെടുന്ന ആയത്തുകളും ഇവിടെ ഉൾകൊളളിക്കുന്നു.



ഹാഫിസ് പി എച്ച് അബ്ദുൽ ഗഫാർ മൗലവി




        ഈ മൻസിൽ ഓതുന്നത് പതിവാക്കുന്നവർക്ക് നൂറ്റിനാൽപതിൽ പരം ആയത്തുകൾ ഓതാൻ കഴിയുന്നതാണ്. ഒരു ഹദീസിൽ വന്നിരിക്കുന്നു. ഒരു രാത്രിയിൽ ഒരാൾ നൂറ് ആയത്തുകൾ ഓതുകയാണെങ്കിൽ അവനെ വാഴ്ത്തപ്പെടുന്നവരുടെ കൂട്ടത്തിൽ എഴുതപ്പെടുന്നതാണ്. (ഇബ്നു ഹുസൈമ)


     അദ്ധ്യായം രണ്ട്

മൻസിൽ

ഒന്ന്: സൂറത്തുൽ ഫാത്തിഹ ( പ്രാരംഭം)
വചനങ്ങൾ ഏഴ്


بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ ﴿٢﴾ الرَّ‌حْمَـٰنِ الرَّ‌حِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَ‌اطَ الْمُسْتَقِيمَ ﴿٦﴾ صِرَ‌اطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ‌ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾


1. പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
2. സർവ്വ ലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും
3. പരമ കാരുണ്ണികനും കരുണാ നിധിയും
4. പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ
5. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
6. ഞങ്ങളെ നീ നേർമാർഗത്തിൽ നയിക്കേണമേ
7. അതായത് നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ ( നയക്കേണമേ) നിന്റെ കോപത്തിനിരയായവരുടേയും വഴിപിഴച്ചവരുടേയും മാർഗത്തിലല്ല.

രണ്ട് : സൂറത്തുൽ ബഖറ (പശു) വചനങ്ങൾ 1-5

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَ‌يْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَ‌زَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَ‌ةِ هُمْ يُوقِنُونَ ﴿٤﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّ‌بِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾ 



1. അലിഫ് ലാം മീം
2. ഈ ഗ്രന്ധം അതിൽ യാതൊരു സംശയവുമില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് അത് സന്മാർഗം കാണിക്കുന്നു.
3. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുകയും നമസ്കാരം നിലനിർത്തുകയും നാം നൽകിയ സമ്പത്തിൽ നിന്ന് ചിലർഴിക്കുകയും ചെയ്യുന്നവർ.
4. നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണവർ 
5. അവരുടെ രക്ഷിതാവിൽ നിന്നുള്ള നേർവഴിയിലാണവർ.  അവർ തന്നെയാകുന്നു സാക്ഷാൽ വിജയികൾ.

മൂന്ന്: സൂറത്തുൽ ബഖറ 
വചനം 163

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيم

وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣

നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവൻ പരമ കാരുണികനും കരുണാനിധിയുമത്രേ.

നാല്: സൂറത്തുൽ ബഖറ 
വചനം 255-257


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾ اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾ 


255. അല്ലാഹു ! ആരാധനക്കർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിക്കുന്നവൻ എല്ലാം നിയന്ത്രിക്കുന്നവൻ മയക്കമോ ഉറക്കമോ അല്ലാഹുവിനെ ബാധിക്കുകയില്ല. ആകാശ ഭൂമിയിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിന്റെ അനുമതിയില്ലാതെ ആ സമക്ഷത്തിൽ ശുപാർശ ചെയ്യുവാൻ ആരാണ് ഉള്ളത്. അടിമകളുടെ മുന്നിലുള്ളതും അവക്ക് അദൃശ്യമായതും അല്ലാഹു അറിയുന്നു. അല്ലാഹുവിന്റെ ജ്ഞാനത്തിൽ നിന്നും അവൻ ഇച്ഛിക്കുന്നതൊഴിച്ചാൽ യാതൊന്നും അവരുടെ ഗ്രഹണ ശേഷിക്ക് ഉൾകൊള്ളാൻ കഴിയില്ല. അല്ലാഹുവിന്റെ രാജപീഠം ആകാശ ഭൂമികളെ മൊത്തം വലയം ചെയ്തിരിക്കുന്നു.  അവ രണ്ടിന്റെയും സംരക്ഷണം അല്ലാഹുവിനൊട്ടും ഭാരമുള്ളതല്ല.  അല്ലാഹു അത്യുന്നതനും മഹത്വമേറിയവനുമത്രേ. 
256. ദീനിന്റെ വിഷയത്തിൽ ബലപ്രയോഗമില്ല.  സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആയതിനാൽ ആര് ദുർമൂർത്തികളെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവർ ബലിഷ്ടമായ കയറിലാണ് പിടിച്ചിട്ടുള്ളത്. അത് ഒരിക്കലും അറ്റുപോകുന്നില്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
257. അല്ലാഹു വിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. അവൻ അവരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ അവിശ്വാസികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. പ്രകാശത്തിൽ നിന്ന് അന്ധകാരത്തിലേക്ക് അവ അവരെ നയിക്കുന്നു. അവരാണ് നരഗാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.


അഞ്ച്: സൂറത്തുൽ ബഖറ
വചനം 284-286

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

لِّلَّـهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّـهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤﴾ آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾

284. ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്റെ കണക്ക് നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ട് ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്ത് കൊടുക്കും. ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. 
285. രക്ഷിതാവിൽ നിന്നും തനിക്ക് അവതരിക്കപ്പെട്ടതിൽ അല്ലാഹുവിന്റെ ദൂതനും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ധങ്ങളിലും ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതൻമാരിൽ ആർക്കുമിടയിൽ ഞങ്ങൾ ഒരു വിവേചനവും കൽപിക്കുന്നില്ല. അവർ പറയുന്നു ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ ഞങ്ങളോട് നീ പൊറുക്കേണമേ നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം. 
286. അല്ലാഹു ഒരാളോടും തന്റെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവർത്തിച്ചതിന്റെ സൽഫലം അവർക്കുതന്നെ .  ഞങ്ങളുടെ നാഥാ ഞങ്ങൾ മറന്നു പോകുന്നതിലും ഞങ്ങൾക്ക് അബദ്ധം പിണയുന്നതിലും ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ മുൻകാമികളുടെ മേൽ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങളുടെ തമ്പുരാന ഞങ്ങൾക്ക് സാധ്യമാകാത്തത് ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങൾക്ക് മാപ്പ് നൽകുകയും പൊറുക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.  നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതു കൊണ്ട് സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ സഹായിക്കേണമേ.

ആറ്: സൂറത്തു ആലുഇംറാൻ 
(ഇംറാന്റ കുടുംബം)
വചനം 18

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

 شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿١٨﴾

അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും അതിന് സാക്ഷികളാകുന്നു. അല്ലാഹു നീതി നിർവഹിക്കുന്നവനത്രേ! അവനല്ലാതെ ദൈവമില്ല. അല്ലാഹു പ്രതാപിയും നീതിമാനുമത്രേ!

ഏഴ്: സൂറത്തു ആലുഇംറാൻ 
വചനം 26-27

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٦﴾ تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَن تَشَاءُ بِغَيْرِ حِسَابٍ ﴿٢٧﴾


26. പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. ഉദ്ദേശിക്കുന്നവരിൽനിന്നു നീ അധികാരം എടുത്തുകളയുന്നു. ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. ഉദ്ദേശിക്കുന്നവരിൽ നി നിന്ദ്യത വരുത്തുന്നു. നിന്റെ കൈവശമാണ് നന്മ. നിശ്ചയം നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. 
27. നീ രാവിനെ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തവയിൽ നിന്ന് നീ ജീവനുള്ളവയെ പുറപ്പെടുവിക്കുന്നു. ജീവനുള്ളവയിൽ നിന്ന് ജീവനില്ലാത്തവയേയും പുറപ്പെടുവിക്കുന്നു. ഉദ്ദേശിക്കുന്നവർക്ക് കണക്കു നോക്കാതെ നീ നൽകുകയും ചെയ്യുന്നു.

എട്ട്: സൂറത്തു അൽ അഅറാഫ്
 ( ഉന്നത സ്ഥലങ്ങൾ)
വചനം 54-56

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ


إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٥٤﴾ ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ ﴿٥٥﴾ 
وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّـهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾


54. നിശ്ചയം അറു ദിവസങ്ങളിലായി ആകാശവും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ആകുന്നു നിങ്ങളുടെ രക്ഷിതാവ്. എന്നിട്ടവൻ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെ കൊണ്ട് അവൻ പകലിനെ മൂടുന്നു. വളരെ വേഗത്തിൽ അത് പകലിനെ തേടിചെല്ലുന്നു. സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ തന്റെ കൽപനക്ക് വിധേയമാക്കപ്പെട്ട രീതിയിൽ സൃഷ്ടിച്ചിരിക്കുന്നു. അറിയുക! സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്.  ലോക രക്ഷിതാവായ അല്ലാഹു മഹത്വപൂർണനാകുന്നു.
55. താഴ്മയോടെയും രഹസ്യമായും രക്ഷിതാവിനോട് നിങ്ങൾ പ്രാർത്ഥിക്കുക. പരിധി വിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 
56. ഭൂമിയിൽ നന്മ വരുത്തിയതിന് ശേഷം നിങ്ങളവിടെ നാശമുണ്ടാക്കരുത്. ഭയത്തോടെയും പ്രതീക്ഷയോടും കൂടി നിങ്ങളവനെ വിളിച്ച് ദുആ ചെയ്യുക.  തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമ്മകാരികൾക്ക് സമീപസ്ഥമാകുന്നു.

ഒമ്പത്: സൂറത്തുത്തൗബ (പശ്ചാതാപം)
വചനം 128-129

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾

128. തീർച്ചയായും നിങ്ങളിൽ നിന്നുള്ള ഒരു പ്രവാചകൻ നിങ്ങൾക്ക് വന്നിരിക്കുന്നു. നിങ്ങളുടെ വിഷമങ്ങൾ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല. നിങ്ങളുടെ ഭാവിയിൽ അദ്ദേഹം അതീവ തൽപരനാണ്. സത്യവിശ്വാസികളോട് അങ്ങേയറ്റം അനുകമ്പയള്ളവനും കരുണയുള്ളവനുമാണ്‌. 
129. എന്നാൽ അവർ പിന്തിരിഞ്ഞുകളഞ്ഞാൽ നബിയേ താങ്കൾ പറയുക. എനിക്ക് അല്ലാഹു മതി. അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല. അവന്റെ മേൽ ഞാൻ ഭാരമേൽപ്പിച്ചിരിക്കുന്നു. അവിടുന്നാണ് മഹത്തായ സിംഹാസനത്തിന്റെ ഉടമസ്ഥൻ.

പത്ത്: അൽ ഇസ്റാഅ (രാപ്രയാണം)
വചനം: 110- 111

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴿١١٠﴾ وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾ 

110. പറയുക. നിങ്ങൾ അല്ലാഹു എന്നോ റഹ്മാൻ എന്നോ വിളിച്ചു കൊള്ളുക. ഏതു തന്നെ വിളിച്ചാലും ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ അവനുള്ളതാകുന്നു. പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത് അത് നീ പതുക്കെയുമാക്കരുത്. അതിനിടയിലുള്ള ഒരു മാർഗം തേടിക്കൊള്ളുക.
111. സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയിൽ നിന്ന് രക്ഷിക്കുവാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി എന്ന് നീ പറയുക. അല്ലാഹുവിനെ ശരിയായ നിലയിൽ മഹത്യപ്പെടുത്തുക.

പതിനൊന്ന്: സൂറത്തുൽ മുഅമിനൂൻ (സത്യവിശ്വാസികൾ)
വചനം: 115-118


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿١١٥﴾ 
فَتَعَالَى اللَّـهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾ وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ ﴿١١٧﴾ وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴿١١٨﴾ 

115. നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങൾ ധരിച്ചിരിക്കുകയാണോ? 
116. എന്നാൽ യഥാർത്ത രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ ഉടമസ്ഥനത്രേ അവൻ.
117. ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെയും വിളിച്ച് പ്രാർത്തിക്കുന്ന പക്ഷം അതിന് അവന്റെയടുക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ രക്ഷിതാവിന്റെ അടുക്കൽവെച്ചുതന്നെയായിരിക്കും. നിശ്ചയം സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല. 
118. താങ്കൾ പറയുക എന്റെ നാഥാ നീ പൊറുത്തുതരുകയും കരുണ കാണിക്കുകയും ചെയ്യേണമേ. കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ നീ.

പന്ത്രണ്ട് : അസ്സാഫാത്ത് 
(അണി നിരന്നവർ)
വചനം: 1-11


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالصَّافَّاتِ صَفًّا ﴿١﴾ فَالزَّاجِرَاتِ زَجْرًا ﴿٢﴾ فَالتَّالِيَاتِ ذِكْرًا ﴿٣﴾ إِنَّ إِلَـٰهَكُمْ لَوَاحِدٌ ﴿٤﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ ﴿٥﴾ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾ فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ ﴿١١﴾

1-5. നന്നായി അണിനിരന്ന് നിൽക്കുന്നവരും എന്നിട്ട് ശക്തിയായി തടയുന്നവരും, കീർത്തനം ചെയ്യുന്നവരുമായ മലക്കുകളെ തന്നെയാണ് സത്യം. നിശ്ചയം നിങ്ങളുടെ ആരാധ്യൻ ഏകനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടേയും അവക്കിടയിലുള്ളതിന്റെയും ഉദയസ്ഥാനങ്ങളുടെയും രക്ഷിതാവ്. 
6. തീർച്ചയായും അടുത്തുള്ള ആകാശത്തെ നക്ഷത്രങ്ങളുടെ അലങ്കാരത്താൽ നാം മോഡി പിടിപ്പിച്ചിരിക്കുന്നു. 
7. ധിക്കാരിയായ എല്ലാ പിശാചിൽ നിന്നും അതിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
8. ഉന്നതമായ സമൂഹത്തെ ചെവികൊടുത്ത് കേൾക്കുവാൻ പിശാചുക്കൾക്കാവില്ല. എല്ലാ വശത്തു നിന്നും അവർ എറിയപ്പെടുന്നതാണ്.
9. അവരെ തുരത്തി വിടാനായി. അവർക്ക് ശാശ്വതമായ ശിക്ഷയുണ്ട്.
10. എന്നാൽ ആരെങ്കിലും വല്ലതും റാഞ്ചിയെടുക്കാൻ ശ്രമിച്ചാൽ തുളച്ചുകയറുന്ന ഒരു തീപ്പൊരി അവനെ പിടികൂടും
11. അതിനാൽ താങ്കൾ അവരോട് (അവിശ്വാസികളോട്) അഭിപ്രായം ചോദിക്കുക. സൃഷ്ടിക്കുവാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ളത് അവരെയാണോ അതല്ല; നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളേയോ? തീർച്ചയായും നാമവരെ ഒട്ടുന്ന കളിമണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു.

പതിമൂന്ന് : അ റഹ്മാൻ
(പരമകാരുണികൻ)
വചനം: 33 - 40



بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ


يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٤﴾ يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴿٣٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٦﴾ فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٨﴾ فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ ﴿٣٩﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٤٠﴾

33. ജിന്നുകളുടേയും മനുഷ്യരുടേയും സമൂഹ മോ ആകാശ ഭൂമികളുടെ മേഖലകളിൽ നിന്നും പുറത്തുകടന്നു പോകുവാൻ സാധിക്കുന്ന പക്ഷം നിങ്ങൾ കടന്നു പോവുക. അധികാരം ഉണ്ടെങ്കിലല്ലാതെ നിങ്ങൾക്ക് കടന്നു പോകുവാൻ കഴിയുകയില്ല. (അധികാരമാകട്ടെ നിങ്ങൾക്കില്ലതാനും).
34. അപ്പോൾ രക്ഷിതാവിൻ്റെ ഏതനുഗ്രഹത്തെയാണ് നിങ്ങൾ തള്ളിപ്പറയുക.
35. നിങ്ങൾ ഇരു വിഭാഗത്തിൻ്റെയും നേർക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോൾ നിങ്ങൾക്ക് രക്ഷാമാർഗം സ്വീകരിക്കാനാവില്ല. 
36. അപ്പോൾ രക്ഷിതാവിൻ്റെ ഏതനുഗ്രഹത്തെയാണ് നിങ്ങൾ നിഷേധിക്കുക .
37. എന്നാൽ ആകാശം പൊട്ടിപ്പിളരുകയും അതു കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതുമായി തീരുകയും ചെയ്താൽ
38. അപ്പോൾ രക്ഷിതാവിൻ്റെ ഏതനുഗ്രഹത്തെയാണ് നിങ്ങൾ കളവാക്കുന്നത്?
39. അന്നേ ദിവസം മനുഷ്യനോടോ ജിന്നിനോടോ അവൻ്റെ പാപത്തെപ്പറ്റി ചോദിക്കപ്പെടുകയില്ല.
40. അപ്പോൾ അല്ലാഹുവിൻ്റെ ഏതനുഗ്രഹത്തെയാണ് നിങ്ങൾ തള്ളിപ്പറയുക.

പതിനാല് : അൽ ഹദീദ്
(ഇരുമ്പ്)
വചനം: 1 - 6



سَبَّحَ لِلَّـهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿١﴾ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢﴾ هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿٣﴾ هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ ﴿٤﴾ لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَإِلَى اللَّـهِ تُرْجَعُ الْأُمُورُ ﴿٥﴾ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ ۚ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ ﴿٦﴾

1. ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് പ്രകീർത്തനം ചെയ്തിരിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമത്രേ!
2. ആകാശഭൂമികളുടെ ആധിപത്യം അവനുള്ളതാകുന്നു. അവിടുന്ന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയുന്നു. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു.
3. അല്ലാഹു ആദ്യനും, അന്ത്യനും, പ്രത്യക്ഷനും പരോക്ഷനുമാകുന്നു. അവിടുന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാകുന്നു.
4. അല്ലാഹു ആകാശഭൂമികളെ ആറ് ദിനങ്ങളിലായി സൃഷ്ടിച്ചു. എന്നിട്ട് അർശിൽ ആധിപത്യം നടത്തി. ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്നും പുറത്തു വരുന്നതും ആകാശത്തിൽ നിന്നിറങ്ങുന്നതും അങ്ങോട്ട് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങൾ എവിടെ ആയിരുന്നാലും അവൻ നിങ്ങളൊന്നിച്ചുണ്ട്. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവിടുന്ന് കണ്ടറിയുന്നു.
5. ആകാശഭൂമികളുടെ ആധിപത്യം അവനാകുന്നു. കാര്യങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നു.
6. അവൻ രാത്രിയെ പകലിലും പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നു. ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അവിടുന്ന് ശരിക്കും അറിയുന്നവനാകുന്നു.


പതിനഞ്ച് : അൽ ഹഷ്ർ
(തുരത്തിയോടിക്കൽ)
വചനം : 21-24



لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾ هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَـٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّـهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّـهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢٤﴾


21. ഈ ഖുർആനെ നാം ഒരു പർവതത്തിന്മേൽ അവതരിപ്പിച്ചു എങ്കിൽ അത് വിനയം കാണിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ അത് പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ചിന്തിക്കുന്നതിനു വേണ്ടിയാണ് ജനങ്ങൾക്ക് ഇത്തരം ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുന്നത്.
22. അവനാണ് അല്ലാഹു. അവനല്ലാതെ ആരാധ്യനില്ല. അദൃശ്യവും ദൃശ്യവും അറിയുന്നവൻ. അവൻ പരമകാരുണികനും കരുണാ നിധിയുമാകുന്നു
23. അവനാണല്ലാഹു അവനല്ലാതെ ആരാധ്യനില്ല. രാജാധികാരി, പരിശുദ്ധൻ, ശാന്തി നൽകുന്നവൻ, അഭയം നൽകുന്നവൻ, മേൽനോട്ടം വഹിക്കുന്നവൻ, പ്രതാപി, പരമാധികാരി, മഹത്വമുള്ളവൻ അവർ പങ്കുചേർക്കുന്നതിൽ നിന്നും തികച്ചും പരിശുദ്ധനാണ്.
24. അവനാണ് അല്ലാഹു. സൃഷ്ടാവ്, നിർമാതാവ് ഉൽകൃഷ്ടനാമങ്ങൾ അവനുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. അവനാണ് അജയ്യൻ, പ്രതാപി.

പതിനാറ് : അൽ ജിന്ന്
( ഭൂത വർഗം )
വചനം : 1 - 4


قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾ يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا ﴿٢﴾ وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا ﴿٣﴾ وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّـهِ شَطَطًا ﴿٤﴾

1. നബിയേ പറയുക. ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ചു കേട്ടു എന്ന് എനിക്ക് ദിവ്യബോധനം നൽകപ്പെട്ടിരിക്കുന്നു. എന്നിട്ടവർ (അവരുടെ സമൂഹത്തോട് ) പറഞ്ഞു. തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു. 
2. അത് സന്മാർഗത്തിലേക്കുള്ള വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. മേലിൽ ഞങ്ങളുടെ രക്ഷിതാവിനോട് ഞങ്ങൾ ആരെയും പങ്കു ചേർക്കുകയില്ല.
3. നമ്മുടെ രക്ഷിതാവിൻ്റെ മഹത്വം ഉന്നതമാകുന്നു. അവൻ കൂട്ടുകാരിയേയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
4. ഞങ്ങളിലെ വിഢികൾ അല്ലാഹുവിനെപ്പറ്റി അതിക്രമമായ പരാമർശം നടത്തുമായിരുന്നു.


പതിനേഴ് : അശ്ശർഹ്
(വിശാലമാക്കൽ)
വചനം : 1- 8




أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾ 

1. നബിയേ താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലെ.
2.3. താങ്കളുടെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം നാം ഇറക്കിത്തരുകയും ചെയ്തു.
4. നാം താങ്കളുടെ യശസ്സുയർത്തുകയും ചെയ്തു. 
5.6. ആകയാൽ തീർച്ചയായും ക്ലേശത്തോടൊപ്പം ആശ്വാസമുണ്ട്. നിശ്ചയം പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.
7. അതിനാൽ താങ്കൾ ( ഒരു ജോലിയിൽ നിന്ന്) വിരമിച്ചാൽ (മറ്റൊന്നിൽ ) പ്രവർത്തനനിരതനാവുക.
8. താങ്കളുടെ രക്ഷിതാവിലേക്ക് മാത്രം ആഗ്രഹം അർപ്പിക്കുക.


പതിനെട്ട് : അൽ ഖാഫിറൂൻ
(സത്യനിഷേധികൾ)
വചനം : 1 - 6



بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ


قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾ 

1. നബിയേ പറയുക. ഹേ അവിശ്വാസികളേ
2. നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.
3. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
4. ഞാൻ നിങ്ങൾ ആരാധിക്കുന്നതിൻ്റെ ആരാധകനല്ല
5. നിങ്ങൾ ഞാൻ ആരാധിക്കുന്നതിൻ്റെ ആരാധകനല്ല
6. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതം.



പത്തൊമ്പത് : ഇഹ്ലാസ്
(നിഷ്കളങ്കത)
വചനം : 1 - 4


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ


قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ 

1. നബിയേ പറയുക. അല്ലാഹു ഏകനാണ് എന്നതാണ് കാര്യം
2. അല്ലാഹു സർവ്വാശ്രയകനാകുന്നു.
3. അവൻ ജനകനല്ല . ജാതനുമല്ല
4. അവനു തുല്യനായി ആരുമില്ല.



ഇരുപത് : ഫലഖ്
(പുലരി)
വചനം : 1 - 5


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ



قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ 


1. പറയുക. പുലരിയുടെ നാഥനോട് ഞാൻ ശരണം തേടുന്നു.
2. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ നാശത്തിൽ നിന്നും .
3. ഇരുട്ടു മൂടുമ്പോഴോള്ള രാത്രിയുടെ നാശത്തിൽ നിന്നും
4. കെട്ടുകളിൽ ഊതുന്നവരുടെ കെടുതിയിൽ നിന്നും
5. അസുയപ്പെടുന്ന അസൂയാലുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും


ഇരുപത്തി ഒന്ന് : നാസ്
(ജനങ്ങൾ)
വചനം : 1 - 6



بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ



قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾


1-3. പറയുക. മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായിട്ടുള്ളവനോട്‌ ഞാൻ ശരണം തേടുന്നു.
4-6. ജനഹൃദയങ്ങളിൽ ദുർബോധനം നടത്തി പിൻമാറിക്കളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ദുർബോധകരുട നാശത്തിൽ നിന്നും .

(മൻസിൽ ഇവിടെ അവസാനിച്ചിരിക്കുന്നു) 

( രാവിലെയും വൈകുന്നേരവും പാരായണം ചെയ്യേണ്ട മൻസിൽ ഇതുമാത്രമാകുന്നു.)


No comments:

Post a Comment